മൊന്തെനേഗ്രോയുടെ പ്രധാനമന്ത്രി മിലോയ്‌കൊ സ്പയിച്ചിനെ മാര്‍പ്പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു

 
milo

വത്തിക്കാന്‍: ബാള്‍ക്കന്‍ നാടായ മൊന്തെനേഗ്രോയുടെ പ്രധാനമന്ത്രി മിലോയ്‌കൊ സ്പയിച്ചിനെ മാര്‍പ്പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

 ലിയൊ പതിനാലാമന്‍ പാപ്പായും പ്രധാനമന്ത്രി സ്പയിച്ചും തമ്മില്‍ നടന്ന ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താവിതരണകാര്യാലയം ഒരു പത്രക്കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രധാനമന്ത്രി മിലോയ്‌കൊ സ്പയിച്ച് വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിന്റെ കാര്യദര്‍ശി കര്‍ദ്ദിനാള്‍ പിയെത്രൊ പരോളിന്‍, രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ എന്നിവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.

പരിശുദ്ധസിംഹാസനവും മോന്തെനേഗ്രോയും തമ്മിലുള്ള നല്ല ഉഭയക്ഷിബന്ധങ്ങളില്‍ ഇരുവിഭാഗവും സംതൃപ്തി രേഖപ്പെടുത്തുകയും അന്നാട്ടിലെ സഭാ0രാഷ്ട്രബന്ധങ്ങളെക്കുറിച്ചും, യുറോപ്യന്‍ സമിതിയ പടിഞ്ഞാറന്‍ ബാള്‍ക്കാന്‍ നാടുകളിലേക്ക് വ്യാപിപ്പിക്കല്‍, ഉക്രൈയിന്‍ യുദ്ധം എന്നീ അന്താരാഷ്ട്രപ്രാധാന്യമുള്ള വിഷയങ്ങളെകുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്തു
 

Tags

Share this story

From Around the Web