ലോകമെമ്പാടും കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്: ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

 
Cancer



ലോകമെമ്പാടും കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ.) പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 

നിലവില്‍ ഓരോ വര്‍ഷവും ഏതാണ്ട് രണ്ട് കോടിയിലധികം ആളുകള്‍ക്ക് രോഗം പിടിപെടുകയും ഒരു കോടിയിലധികം ആളുകള്‍ മരണപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ കാരണം വരും വര്‍ഷങ്ങളില്‍ രോഗികളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ഉയരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 


ശാസ്ത്രരംഗത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പാവപ്പെട്ട രാജ്യങ്ങളിലെ രോഗികള്‍ക്ക് ഇപ്പോഴും കൃത്യമായ ചികിത്സയോ മരുന്നുകളോ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പകുതിയിലധികം രോഗികളും ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശരിയായ ബോധവല്‍ക്കരണമില്ലാത്തതിനാല്‍ രോഗവിവരം പുറത്തുപറയാന്‍ മടിക്കുന്നതും കൃത്യസമയത്ത് ചികിത്സ തേടാത്തതും മരണനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.


അതേസമയം പുകയിലയുടെ ഉപയോഗം, മദ്യപാനം, അമിത വണ്ണം എന്നിവ നിയന്ത്രിച്ചാല്‍ പത്തില്‍ നാല് കാന്‍സര്‍ കേസുകളും തുടക്കത്തില്‍ തന്നെ തടയാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

രോഗം വരാതെ തടയുന്നതിനും തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ കൂടുതല്‍ പണം അനുവദിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 

സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ കഴിയുന്ന രീതിയില്‍ ചികിത്സാ ചിലവുകള്‍ കുറയ്ക്കാനുള്ള അടിയന്തിര നടപടികള്‍ വേണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
 

Tags

Share this story

From Around the Web