കൊച്ചി തീരദേശത്തെ ജനങ്ങള്‍ മഴക്കാലത്ത് തുടര്‍ച്ചയായി അനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലം: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

 
kochi sea


കോട്ടയം: കൊച്ചി തീരദേശത്തെ ജനങ്ങള്‍ മഴക്കാലത്ത് തുടര്‍ച്ചയായി അനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലമാണെന്നും അതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും കെസിബിസി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍.

കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗം അടിച്ചിറ ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ട്രെറ്റോപോട് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് മാര്‍ പുളിക്കല്‍ ആവശ്യപ്പെട്ടു.


മലയോര ജനതയും കര്‍ഷകരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് സഭയുടെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നേതൃത്വം എടുക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഫിനാന്‍സ് ഓഫീസര്‍ വിശാല്‍ ജോസഫ്, സജീവം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സജോ ജോയി എന്നിവര്‍ പ്രസംഗിച്ചു.


കുട്ടിക്കാനം മരിയന്‍ കോളജ് അസിസ്റ്റന്റ് പ്രഫ. വൈശാഖ് കെ. മോഹന്‍, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ ഡോ. വി.ആര്‍ ഹരിദാസ്, റീജണല്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍ എബി ജോര്‍ജ്, ജിന്‍സ് ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.

Tags

Share this story

From Around the Web