കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാര്‍: എ എ റഹീം എം പി

 
NUNS 1

ഛത്തീസ്ഗഢ്: സിസ്റ്റര്‍മാരായ വന്ദനാ ഫ്രാന്‍സിസും, പ്രീതി മേരിയും നേരിട്ട സംഘപരിവാര് ക്രൂരതയെ വെളിപ്പെടുത്തി എ എ റഹീം എംപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദര്‍ശിച്ചശേഷമായിരുന്നു എംപിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്.

'നിയമം നിയമത്തിന്റെ വഴിക്ക്'എന്ന് പറഞ്ഞ ബി ജെ പി മുഖ്യമന്ത്രിയുടെ നാട്ടില്‍, നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവന്‍ നടന്നത്.രോഗങ്ങള്‍ ഉളള രണ്ട് കന്യാസ്ത്രീകള്‍ക്കും കട്ടില്‍ പോലും ഇതുവരെ നല്‍കിയിട്ടില്ലെന്നും എഎ റഹീം വ്യക്തമാക്കി.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം...

'നീയൊക്കെ വിദേശത്ത് നിന്ന് വന്ന്, ഞങ്ങളുടെ ഭക്ഷണവും കഴിച്ച്,ഞങ്ങളുടെ ദയവ് കൊണ്ട് ഇവിടെ ജീവിച്ചിട്ട്,

ഞങ്ങളുടെ രാജ്യത്തിനെതിരെയും ഞങ്ങളുടെ മതത്തിനെതിരെയും പ്രവര്‍ത്തിക്കുന്നോ? ?''

സിസ്റ്റര്‍മാരായ വന്ദനാ ഫ്രാന്‍സിസും,

പ്രീതി മേരിയും സംഘപരിവാര്‍ ക്രിമിനല്‍ സംഘത്തില്‍ നിന്ന് നേരിട്ട ക്രൂരമായ ചോദ്യമണിത്.

അവര്‍ ഇത് ഞങ്ങളോട് പറയുമ്പോള്‍, ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു,കണ്ഠമിടറി..വാക്കുകള്‍ ഇടയ്ക്ക് നിന്നു. .സഖാവ് ബ്രിന്ദയുടെ ചുമലിലേക്ക് ചാഞ്ഞു..

വിചാരധാരയിലെ വരികള്‍ക്ക് ജീവന്‍വച്ച

ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും ഇരുവരും പ്രയാസപ്പെടുന്നുണ്ടായിരുന്നു.

പോലീസ് കസ്റ്റഡിയില്‍ വച്ചാണ് ബജറങ്ദള്‍ ക്രിമിനലുകള്‍ രണ്ട് കന്യാസ്ത്രീകളോട് അവരുടെ ഈ രാജ്യത്തെ അസ്തിത്വം ചോദ്യം ചെയ്തത്.

പോലീസ് കസ്റ്റഡിയില്‍ വച്ചു കൂടെയുണ്ടായിരുന്ന 19കാരനായ ആദിവാസി യുവാവ് സുഖ്മായ് മണ്ഡവിയെ ബജറങ്ദള്‍ ക്രിമിനല്‍ സംഘം പൊതിരെ തല്ലി.രണ്ട് പെണ്‍കുട്ടികള്‍ക്കും ക്രൂരമായ മര്‍ദനം കിട്ടി,അപ്പോഴും പോലീസ് മൂക സാക്ഷികള്‍

'നിയമം നിയമത്തിന്റെ വഴിക്ക്'എന്ന് പറഞ്ഞ

ബി ജെ പി മുഖ്യമന്ത്രിയുടെ നാട്ടില്‍,നിയമപാലകരുടെ മുന്നിലിട്ടാണ് ഈ ഗുണ്ടായിസം മുഴുവന്‍ നടന്നത്.

രോഗങ്ങള്‍ ഉളള രണ്ട് കന്യാസ്ത്രീകള്‍ക്കും കട്ടില്‍ പോലും ഇതുവരെ നല്‍കിയിട്ടില്ല.

കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ കുറ്റവാളികള്‍ക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാര്‍...

മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും,ക്രിസ്ത്യന്‍ വേട്ടയുടെയും നേര്‍കാഴ്ച്ച.

Tags

Share this story

From Around the Web