ഇന്ന് കുടുബങ്ങളുടെ സാക്ഷ്യം ഏറെ ആവശ്യമാണ്: ലിയോ പതിനാലാമന്‍ പാപ്പാ

​​​​​​​

 
leo 1234

വത്തിക്കാന്‍:വത്തിക്കാന്‍ രാഷ്ട്രത്തില്‍ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന അത്മായരായ ആളുകളുടെ കുടുംബങ്ങള്‍ക്ക് വേണ്ടി സെപ്റ്റംബര്‍ മാസം ആറാം തീയതി  സംഘടിപ്പിച്ച, കുടുംബദിനത്തില്‍, ലിയോ പതിനാലാമന്‍ പാപ്പാ എത്തുകയും, ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് സന്ദേശം നല്‍കി.


നൂറുകണക്കിന് കുടുംബാംങ്ങള്‍ ആഘോഷങ്ങളുടെ ഭാഗമായി. വര്‍ഷങ്ങളായി നടന്നുവരുന്ന ഈ കുടുംബസംഗമം ആദ്യം, മെയ് മാസത്തില്‍ നടത്താനാണ് തീരുമാനിച്ചതെങ്കിലും, പിന്നീട്  സെപ്റ്റംബര്‍ ആദ്യവാരത്തേക്ക് മാറ്റുകയായിരുന്നു. ആര്‍പ്പുവിളികളോടെയും, കരഘോഷങ്ങളുടെയും, സംഗീതത്തിന്റയും അകമ്പടിയോടുകൂടി കുട്ടികളാണ് പാപ്പായെ വരവേറ്റത്.

ഏവര്‍ക്കും ശുഭസായാഹ്നം നേര്‍ന്ന പാപ്പാ, വേനലവധിക്കാലത്ത് പ്രത്യേകമായി, ഈ കുടുംബദിനത്തില്‍, കുടുംബങ്ങള്‍ ഒന്നിച്ചുകഴിയുന്നതിലെ സന്തോഷം പങ്കുവച്ചു. 

ദൈവത്തിന്റെ കുടുംബത്തിലെ അംഗങ്ങള്‍  എന്ന നിലയിലും, യേശുവിന്റെ സഹോദരങ്ങളും കൂട്ടുകാരും എന്ന നിലയില്‍, മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുന്നതുപോലെ, നമുക്ക് പരസ്പരം സ്‌നേഹിക്കുവാന്‍ സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

കുടുംബം എന്ന നിലയിലും, കൂട്ടായ്മയില്‍ ആണെന്ന നിലയിലും, സുഹൃത്തുക്കള്‍ എന്ന നിലയിലും, ദൈവം  നല്‍കിയ ജീവനും, കുടുംബവുമെന്ന ദാനങ്ങളെ ഓര്‍ത്തുകൊണ്ട്  ഹൃദയം തുറന്നു, ഈ ആഘോഷത്തില്‍  പങ്കെടുക്കുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

മാതാപിതാക്കളെ പ്രത്യേകം അഭിവാദ്യം ചെയ്തുകൊണ്ട്, ഇന്നത്തെ ലോകത്തില്‍ കുടുംബാംങ്ങള്‍ നല്‍കുന്ന വലിയ മാതൃകയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി. ചിലപ്പോഴെങ്കിലും ത്യാഗം സഹിച്ചുകൊണ്ടും, മാതാപിതാക്കള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നു പറഞ്ഞ പാപ്പാ, അവര്‍ക്ക് നന്ദിയര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുകയും അപ്പസ്‌തോലിക ആശീര്‍വാദം നല്‍കുകയും ചെയ്തു.
 

Tags

Share this story

From Around the Web