എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി:മന്ത്രി എം ലിജു. കോട്ടയത്തെ ഉദ്യോഗസ്ഥന്റെ മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മറ്റു ജില്ലകളിലും അന്വേഷണം പുരോഗമിക്കുന്നു

 
liju


തിരുവനന്തപുരം: എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു. ബാറുകളിലെ അനധികൃത മദ്യ വില്‍പനയും, വ്യാജ മദ്യം വിറ്റ് ലാഭമുണ്ടാക്കിയാലും കല്‍ത്തുറങ്കലില്‍ അടയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോട്ടയത്തെ ഉദ്യോഗസ്ഥന്റെ മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മറ്റു ജില്ലകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറിനെതിരായ സസ്പെന്‍ഷന്‍ നടപടി വന്നതോടെ സംസ്ഥാനത്തെ അഴിമതിക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശന നടപടി ഉണ്ടാകുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ മാസപ്പടിയില്‍ ചങ്ങനാശേരി റേഞ്ചിലെ 7 ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി എം ലിജു പറയുന്നത്. വകുപ്പില്‍ ചില പുഴുക്കുത്തുകള്‍ ഉണ്ട് അവരോട് വിട്ടുവീഴ്ച ഉണ്ടാകില്ലന്നും, 14 ജില്ലകളിലും പരിശോധനകള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തോടുകൂടി ചര്‍ച്ച പൂര്‍ത്തീകരിച്ച് കരട് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web