സിയോൾ ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ സഭ പ്രഖ്യാപിച്ചു
2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിൽ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തിന്റെ മധ്യസ്ഥ വിശുദ്ധരെ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾ അണിനിരക്കുന്ന ഈ മഹാസംഗമത്തിന് ആത്മീയ മാർഗനിർദ്ദേശം നൽകാൻ അഞ്ച് വിശുദ്ധരെയാണ് തിരഞ്ഞെടുത്തത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ ആൻഡ്രൂ കിം തായ്, വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി, വിശുദ്ധ ജോസഫിൻ ബഖീത്ത, വിശുദ്ധ കാർലോ അക്യുത്തിസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധർ.
യുവജനങ്ങൾക്കിടയിൽ നടത്തിയ സർവേകൾക്കും ചർച്ചകൾക്കും ശേഷമാണ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ഇവരെ തിരഞ്ഞെടുത്തത്.
‘സത്യം, സ്നേഹം, സമാധാനം’ എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തിരഞ്ഞെടുപ്പ്.
വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരും വ്യത്യസ്ത കാലഘട്ടങ്ങളിൽ ജീവിച്ചവരുമായ ഈ വിശുദ്ധർ ഇന്നത്തെ യുവാക്കൾക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളിൽ വലിയ മാതൃകയാണെന്ന് സോൾ ആർച്ച് ബിഷപ്പ് പീറ്റർ സൂൺ – തൈക്ക് ചുങ് പറഞ്ഞു.