സുരക്ഷാ മുന്‍കരുതല്‍; വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു

 
kalladi



വയനാട് : വയനാട് തുരങ്ക പാതയുടെ ആരംഭ പ്രദേശമായ കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. താത്കാലിക ക്യാമ്പായ മുത്തപ്പന്‍ പുഴയിലെ സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്‌കൂളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്. 

തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ പദ്ധതി പ്രേദേശത്ത് യാതൊരു സുരക്ഷാ പ്രശനങ്ങളും ഇല്ലാ എന്ന് തുരങ്ക പാതാ നിര്‍മാണ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


അതേസമയം, കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണം ആറായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. കാണാതായ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചു.

മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ തുരങ്കനിര്‍മാണ പ്രവൃത്തികള്‍ തത്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ നിര്‍മാണം പുനഃ രാരംഭിക്കൂവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. 

എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ല. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ദ സമിതി എല്ലാ കാര്യങ്ങളും പരിശോധിക്കുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു.

ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരട്ടഅന്വേഷണം പ്രഖ്യാപിച്ചിരുന്നു. ദുരന്തവും, കേന്ദ്രനിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചോ എന്നതും വെവ്വേറെ അന്വേഷിക്കും. എന്നാല്‍ അന്വേഷണ എജന്‍സിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Tags

Share this story

From Around the Web