പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗിങ് നടത്തിയതിനു പിന്നാലെ സ്‌കൂളുകളില്‍ ജാഗ്രത കൂട്ടി. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസും ഇടപെടും

​​​​​​​

 
RAGGIBG


കോട്ടയം: ഇക്കുറിയും വിദ്യാര്‍ഥികള്‍ തമ്മില്‍ അടിച്ചു തീര്‍ക്കുമോ?. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗിങ് നടത്തിയതിനു പിന്നാലെ സ്‌കൂളുകളില്‍ ജാഗ്രത കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം ആലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥികളെ റാഗിങ് നടത്തി എന്നതാണ് ഈ അധ്യയന വര്‍ഷത്തിലെ ആദ്യത്തെ കുറ്റകൃത്യം. 


അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അക്രമത്തില്‍ മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കു ഗുരുതരമായി പരുക്കേറ്റു. പ്ലസ് വണ്‍ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ വ്യാഴാഴ്ചയാണു വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയായത്. ഉച്ചയ്ക്ക് ഇന്റര്‍വെല്‍ സമയം പ്ലസ് ടു വിദ്യാര്‍ഥികള്‍ കൂട്ടമായി എത്തി അകാരണമായി മര്‍ദിക്കുകയായിരുന്നു. 

രണ്ടു വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കുണ്ട്. ഒരു വിദ്യാര്‍ഥിയുടെ കണ്ണിനും മറ്റൊരു വിദ്യാര്‍ഥിയുടെ മുഖത്തും പരുക്കുണ്ട്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിശദമായ അന്വേഷണം നടത്തുണമന്നും പോലീസ് പറയുന്നത്. വിദ്യാര്‍ഥി സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകളില്‍ ജാഗ്രത കൂട്ടിയിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ ഇക്കുറി ഒരു സ്‌കൂളിന് ഒരു പോലീസുകാരന്‍ എന്ന നിലയില്‍ ചുമതലയും നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദേശമാണ് പോലീസ് നല്‍കിയിരിക്കുന്നത്. അധ്യാപകര്‍ക്കു പുറമെ പിടിഎ, മദര്‍ പിടിഎ എന്നിവയുമായി ചേര്‍ന്നു സംഘര്‍ഷം തടയാന്‍ കര്‍മപദ്ധതി തയ്യാറാക്കണം. 


പ്രധാന സ്‌കൂള്‍ പരിസരങ്ങളില്‍ പി.ടി.എ സഹായത്തോടെ സിസി ടിവി കാമറകള്‍ സ്ഥാപിക്കണം. പുറത്തുനിന്നുള്ള സംഘങ്ങള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ തമ്പടിക്കുന്നത് ശ്രദ്ധിക്കണം. യാത്രയയപ്പ് ചടങ്ങുകളിലും മറ്റും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തണം, സംഘര്‍ഷമുണ്ടായാല്‍ ഉടന്‍ പോലീസിനെ അറിയിക്കണം. വിദ്യാലയങ്ങളില്‍ മൊബൈല്‍ ഉപയോഗം കര്‍ശനമായി തടയണം. 

കുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിക്കണം. ഇതുവഴി അക്രമ ആഹ്വാനമുണ്ടായാല്‍ ഉടന്‍ പോലീസില്‍ അറിയിക്കണം. സ്‌കൂളുകളില്‍ ആന്റി റാഗിങ് കമ്മിറ്റി രൂപീകരിക്കണം. തുടര്‍ച്ചയായി അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കണം. ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കണം.

 കുട്ടികളുടെ മാനസികോല്ലാസത്തിനു പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം എന്നിങ്ങനെയാണു പോലീസിന്റെ നര്‍ദേശങ്ങള്‍. അധ്യയന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂളുകള്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web