ശബരിമല സ്വര്‍ണക്കൊള്ള; റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയില്‍ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം

 
KANDARAU RAJEEV


പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയില്‍ തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്. 


തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 


ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാല്‍ ഉടനെ തന്ത്രിയെ പൂജപ്പുര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. ശേഷം നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം.

ആലപ്പുഴയിലെ തന്ത്രിയുടെ വീട്ടിലെ പരിശോധന 8 മണിക്കൂര്‍ നീണ്ടു. രാത്രി വൈകി അവസാനിപ്പിച്ച പരിശോധന ഇന്നും തുടരാനാണ് സാധ്യത.

 ദേവന്റെ അനുവാദം വാങ്ങാതെയും താന്ത്രിക നടപടികള്‍ പാലിക്കാതെയുമാണ് പാളികള്‍ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.റ്റി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നത് തടഞ്ഞില്ലെന്നും എസ്.ഐ.റ്റി പറഞ്ഞിരുന്നു.

ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാന്‍ പാടില്ലെന്നും തന്ത്രിക്ക് അറിയാം.


ശ്രീകോവില്‍ സ്വര്‍ണം പൂശുമ്പോള്‍ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവര്‍ക്ക് പാളികളിലും സ്വര്‍ണ്ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇത് വിട്ടു നല്‍കിയതില്‍ ദുരൂഹത ഉണ്ടെന്നാണ് എസ്.ഐ.റ്റി വിലയിരുത്തല്‍. 

ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.റ്റി പരിശോധിക്കുന്നത്.വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

തന്ത്രിക്ക് പിന്നാലെ ഇനി അന്വേഷണം നീളുന്നത് . ആരിലേക്കെന്നും ആകാംക്ഷയുണ്ടാക്കുന്നുണ്ട്.

Tags

Share this story

From Around the Web