ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍

 
CZ

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായ അറസ്റ്റ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ സ്വര്‍ണവ്യാപരി ഗോവര്‍ധനും അറസ്റ്റില്‍. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനാണ്. കേസില്‍ പങ്കജ് ഭണ്ഡാരിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

സ്മാര്‍ട്ട് ക്രിയേഷനില്‍ എത്തിച്ച സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറി എന്നാണ് പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഇതില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിച്ചാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിരുന്നത്. വൈകിട്ട് 3.30ഓടെയാണ് ഇരുവരെയും ഈഞ്ചക്കലിലെ എസ്ഐടി ഓഫീസില്‍ എത്തിച്ചത്. പ്രതികളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.


അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ ഹൈകോടതി സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്ന ശങ്കര്‍ദാസിനെയും, വിജയകുമാറിനെയും പ്രതി ചേര്‍ക്കാത്തത് എന്തെന്നാണ് കോടതിയുടെ ചോദ്യം. അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കിലും കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികളായ എന്‍ വാസു, മുരാരി ബാബു, കെ എസ് ബൈജു എന്നിവരുടെ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം.

ആദ്യമായാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈകോടതി വിമര്‍ശനം ഉന്നയിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. കൂട്ടായ തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുക്കുക. എ പത്മകുമാറിനെപോലെ തന്നെ
ബോര്‍ഡംഗങ്ങളായ ശങ്കര്‍ദാസിനും വിജയകുമാറിനും, കൂട്ടുത്തരവാദിത്തം ഉണ്ട് എന്തുകൊണ്ടാണ് ഇവരെ പ്രതിചേര്‍ക്കാത്തത് എന്ന് മനസിലാകുന്നില്ല. അന്വേഷണത്തില്‍ വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി.

Tags

Share this story

From Around the Web