കീവിൽ റഷ്യയുടെ ബാലസ്റ്റിക് മിസൈൽ ആക്രമണം; സെലെൻസ്‌കിയുടെ മുന്നറിയിപ്പിന് പിന്നാലെ ശക്തമായ ബോംബാക്രമണം

 
23333

യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ ശക്തമായ ബാലസ്റ്റിക് മിസൈൽ ആക്രമണം. നഗരത്തിൽ പലയിടത്തും സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും വാണിജ്യേതര കെട്ടിടങ്ങൾക്ക് തീപിടിക്കുകയും ചെയ്തതായി കീവ് മേയർ വിതാലി ക്ലിഷ്കോ അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് കീവിലേക്ക് റഷ്യ മിസൈലുകൾ തൊടുത്തുവിട്ടത്. നഗരത്തിൽ പലയിടത്തും സ്ഫോടനങ്ങൾ ഉണ്ടായതായും ഒബോലോൺസ്കി, സ്വ്യാതോഷിൻസ്‌കി എന്നീ ജില്ലകളിൽ തീപിടുത്തമുണ്ടായതായും മേയർ വിതാലി ക്ലിഷ്കോ വ്യക്തമാക്കി. ജനങ്ങൾ ഉടൻ തന്നെ അഭയകേന്ദ്രങ്ങളിലേക്ക് മാറാൻ അദ്ദേഹം നിർദ്ദേശം നൽകി.

യുക്രൈനിൽ വൻതോതിലുള്ള റഷ്യൻ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി തലേദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web