മതസൗഹാർദവും, സാഹോദര്യവും മുഴുവൻ മനുഷ്യരാശിക്കും വിലപ്പെട്ട സമ്പത്താണ്: പാപ്പാ

 
Papa

സമാധാനപരവും, സാഹോദര്യപരവുമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെയും ഇസ്ലാം മതത്തിന്റെയും പ്രതിബദ്ധതയുടെയും, സൗഹൃദത്തിന്റെയും സുപ്രധാന പ്രകടനമാണ് സെനഗലിലെ മുസ്ലീം സമൂഹത്തിന്റെ തലവന്മാരുടെയും പ്രതിനിധികളുടെയും സംഘവുമായുള്ള കൂടിക്കാഴ്ച്ചയെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പാരമ്പര്യ വിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളുടെയും സൗഹാർദ്ദത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും നാടാണ് സെനഗൽ എന്നത് പാപ്പാ അടിവരയിട്ടു. മതസൗഹാർദവും, സാഹോദര്യവും  മുഴുവൻ  മനുഷ്യരാശിക്കും വിലപ്പെട്ട സമ്പത്താണെന്നും, നിർഭാഗ്യവശാൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സായുധ സംഘട്ടനങ്ങൾ തുടരുന്നത്, ഗുരുതരമായ മാനുഷിക പോരായ്മകളിലേക്കും ആഴത്തിലുള്ള അസമത്വങ്ങളിലേക്കും നയിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വർദ്ധിച്ചുവരുന്ന ഒഴുക്ക്, സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ, ദുർബലമാകുന്ന  കുടുംബ ബന്ധങ്ങൾ , ധാർമ്മികവും ആത്മീയവുമായ പരാമർശങ്ങളുടെ ശോഷണം എന്നിവയെല്ലാം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ ആണെന് പാപ്പാ ചൂണ്ടിക്കാട്ടി.  മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മധ്യസ്ഥതയിലും അനുരഞ്ജന സംരംഭങ്ങളിലും മതനേതാക്കളെ ഉൾപ്പെടുത്തുന്നതിലൂടെയും മാത്രമേ പരസ്പര ബഹുമാനത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുക സാധ്യമാവുകയുള്ളുവെന്നു പാപ്പാ എടുത്തു പറഞ്ഞു.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ വിശ്വസിക്കുന്നത് ഓരോ മനുഷ്യനും ദൈവത്തിന്റെ കൈകളാൽ രൂപപ്പെട്ടവരാണെന്നും, അതിനാൽ ഒരു നിയമത്തിനും മനുഷ്യശക്തിക്കും കണ്ടുകെട്ടാൻ അവകാശമില്ലാത്ത ഒരു അന്തസ്സ് അവനിൽ അന്തർലീനമായിരിക്കുന്നുവെന്നും ആണെന്ന് പാപ്പാ പറഞ്ഞു. എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു, അന്തസ്സിലും അവകാശങ്ങളിലും തുല്യരായി ജനിക്കുന്നു എന്നത് ലോകം  അംഗീകരിക്കുന്ന ആശയമാണെന്നും, അതിനാൽ വംശം, മതം, ഉത്ഭവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിവേചനങ്ങളെയും പീഡനങ്ങളെയും ഒഴിവാക്കുവാൻ ഏവരും തയ്യാറാകണെമന്നും പാപ്പാ പറഞ്ഞു.

സൈനികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ആവശ്യങ്ങൾക്കായി ദൈവനാമത്തിന്റെ ഉപകരണവൽക്കരണത്തെ നിരസിക്കണമെന്നും, ദുരിതമനുഭവിക്കുന്ന എല്ലാ ന്യൂനപക്ഷങ്ങൾക്കും പിന്തുണ നൽകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. പരസ്പരം നന്നായി മനസ്സിലാക്കാനും പരസ്പരം ശ്രദ്ധിക്കാനും, ബഹുമാനത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ച് ജീവിക്കാനുമുള്ള ആഗ്രഹം പുനരുജ്ജീവിപ്പിക്കുവാനും ദൈവം സഹായിക്കട്ടെ എന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

സമാധാനപരവും, സാഹോദര്യപരവുമായ ഒരു സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കത്തോലിക്കാ സഭയുടെയും ഇസ്ലാം മതത്തിന്റെയും പ്രതിബദ്ധതയുടെയും, സൗഹൃദത്തിന്റെയും സുപ്രധാന പ്രകടനമാണ് സെനഗലിലെ മുസ്ലീം സമൂഹത്തിന്റെ തലവന്മാരുടെയും പ്രതിനിധികളുടെയും സംഘവുമായുള്ള കൂടിക്കാഴ്ച്ചയെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. ക്രിസ്ത്യാനികളും മുസ്ലീങ്ങളും മറ്റ് പാരമ്പര്യ വിശ്വാസികളും തമ്മിലുള്ള ബന്ധങ്ങളുടെയും സൗഹാർദ്ദത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും നാടാണ് സെനഗൽ എന്നത് പാപ്പാ അടിവരയിട്ടു. മതസൗഹാർദവും, സാഹോദര്യവും  മുഴുവൻ  മനുഷ്യരാശിക്കും വിലപ്പെട്ട സമ്പത്താണെന്നും, നിർഭാഗ്യവശാൽ, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ സായുധ സംഘട്ടനങ്ങൾ തുടരുന്നത്, ഗുരുതരമായ മാനുഷിക പോരായ്മകളിലേക്കും ആഴത്തിലുള്ള അസമത്വങ്ങളിലേക്കും നയിക്കുന്നുവെന്നും പാപ്പാ എടുത്തു പറഞ്ഞു.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും വർദ്ധിച്ചുവരുന്ന ഒഴുക്ക്, സാമൂഹിക ഘടനയെ വിഷലിപ്തമാക്കുന്ന വിദ്വേഷ പ്രസംഗങ്ങൾ, ദുർബലമാകുന്ന  കുടുംബ ബന്ധങ്ങൾ , ധാർമ്മികവും ആത്മീയവുമായ പരാമർശങ്ങളുടെ ശോഷണം എന്നിവയെല്ലാം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങൾ ആണെന് പാപ്പാ ചൂണ്ടിക്കാട്ടി.  മതാന്തര സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മധ്യസ്ഥതയിലും അനുരഞ്ജന സംരംഭങ്ങളിലും മതനേതാക്കളെ ഉൾപ്പെടുത്തുന്നതിലൂടെയും മാത്രമേ പരസ്പര ബഹുമാനത്തിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുക സാധ്യമാവുകയുള്ളുവെന്നു പാപ്പാ എടുത്തു പറഞ്ഞു.

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ വിശ്വസിക്കുന്നത് ഓരോ മനുഷ്യനും ദൈവത്തിന്റെ കൈകളാൽ രൂപപ്പെട്ടവരാണെന്നും, അതിനാൽ ഒരു നിയമത്തിനും മനുഷ്യശക്തിക്കും കണ്ടുകെട്ടാൻ അവകാശമില്ലാത്ത ഒരു അന്തസ്സ് അവനിൽ അന്തർലീനമായിരിക്കുന്നുവെന്നും ആണെന്ന് പാപ്പാ പറഞ്ഞു.

എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു, അന്തസ്സിലും അവകാശങ്ങളിലും തുല്യരായി ജനിക്കുന്നു എന്നത് ലോകം  അംഗീകരിക്കുന്ന ആശയമാണെന്നും, അതിനാൽ വംശം, മതം, ഉത്ഭവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിവേചനങ്ങളെയും പീഡനങ്ങളെയും ഒഴിവാക്കുവാൻ ഏവരും തയ്യാറാകണെമന്നും പാപ്പാ പറഞ്ഞു.

സൈനികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ആവശ്യങ്ങൾക്കായി ദൈവനാമത്തിന്റെ ഉപകരണവൽക്കരണത്തെ നിരസിക്കണമെന്നും, ദുരിതമനുഭവിക്കുന്ന എല്ലാ ന്യൂനപക്ഷങ്ങൾക്കും പിന്തുണ നൽകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

പരസ്പരം നന്നായി മനസ്സിലാക്കാനും പരസ്പരം ശ്രദ്ധിക്കാനും, ബഹുമാനത്തോടെയും സാഹോദര്യത്തോടെയും ഒരുമിച്ച് ജീവിക്കാനുമുള്ള ആഗ്രഹം പുനരുജ്ജീവിപ്പിക്കുവാനും ദൈവം സഹായിക്കട്ടെ എന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

Tags

Share this story

From Around the Web