സിറിയയില്‍ ഭീകരാക്രമണം നടന്ന ക്രൈസ്തവ ദേവാലയത്തില്‍ ഇരകളെ അനുസ്മരിച്ച് പ്രാര്‍ത്ഥന

 
syria prayer

ഡമാസ്‌കസ്, സന: സിറിയയിലെ ഡമാസ്‌ക്കസില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ അനുസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി. 

അന്ത്യോക്യയിലെയും കിഴക്കന്‍ പ്രദേശങ്ങളിലെയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രീയാര്‍ക്കീസ് ജോണ്‍ പത്താമന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്ന സെന്റ് ഏലിയാസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. ഡമാസ്‌കസില്‍ നിന്നുള്ള നിരവധി മെത്രാന്മാര്‍, വൈദികര്‍, സഭയുടെ വിവിധ ശ്രേണികളില്‍ ഉള്ളവര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.


രക്തസാക്ഷികളുടെ നിത്യവിശ്രമത്തിനും സിറിയയിലും ലോകത്തിലും സമാധാനത്തിനും വേണ്ടി എല്ലാവരും പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടണമെന്ന് പാത്രീയാര്‍ക്കീസ് ആഹ്വാനം ചെയ്തു. ഇന്നത്തെ ഈ പ്രാര്‍ത്ഥനയിലെ എല്ലാവരുടെയും സാന്നിധ്യം ഇരകളുടെ കുടുംബങ്ങള്‍ക്കും എല്ലാ സിറിയക്കാര്‍ക്കും പിന്തുണയുടെയും ആശ്വാസത്തിന്റെ സന്ദേശം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

എല്ലാ മതങ്ങളും മാനുഷിക തത്വങ്ങളും തീവ്രവാദ പ്രവര്‍ത്തനത്തെ നിരാകരിക്കുന്നുണ്ട്. സിറിയയിലെ ക്രൈസ്തവരും മുസ്ലീങ്ങളും വിഭജിക്കാന്‍ കഴിയാത്ത ഒരൊറ്റ സാമൂഹിക ഘടനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.


സംഭവിച്ച ആക്രമണം സിറിയക്കാരുടെ മാനവികതയുടെ മൂല്യങ്ങളിലുള്ള ആഴമായ ക്രൈസ്തവ വിശ്വാസത്തെ മാറ്റില്ലെന്ന് ഫാ. യൂഹന്ന ഷെഹാദെ പറഞ്ഞു. എല്ലായിടത്തും ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
 

Tags

Share this story

From Around the Web