ലിയോ പതിനാലാമൻ പാപ്പയുടെ ആഫ്രിക്കൻ സന്ദർശനം സമാധാനത്തിന്റെ ഒരു പുതിയ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിൽ വലിയൊരു ചുവടുവെപ്പാണെന്ന് കർദിനാൾ ജോർജ്ജ് കൂവക്കാട്

 
Cadinal

ലിയോ പതിനാലാമൻ പാപ്പയുടെ ആഫ്രിക്കൻ സന്ദർശനം സമാധാനത്തിന്റെ ഒരു പുതിയ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിൽ വലിയൊരു ചുവടുവെപ്പാണെന്ന് കർദിനാൾ ജോർജ്ജ് കൂവക്കാട്.

വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ കേവലം ആശയവിനിമയമല്ല, മറിച്ച് ലോകസമാധാനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും ഐക്യം നിലനിർത്തുന്നതിനും മാർപാപ്പയുടെ സന്ദേശങ്ങൾ വലിയ സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ ദൗത്യം എന്നത് എല്ലാ മനുഷ്യരെയും സാഹോദര്യത്തിൽ ഒന്നിപ്പിക്കുക എന്നതാണെന്ന് കർദിനാൾ വ്യക്തമാക്കി.

അതേസമയം ആഗോളതലത്തിൽ നിലനിൽക്കുന്ന വിഭാഗീയതകൾ ഇല്ലാതാക്കാൻ മതനേതാക്കൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web