പ്രത്യാശയോടെ മുന്നോട്ടു നോക്കണമെന്ന് ലിയൊ പതിനാലാമന്‍ പാപ്പാ.

​​​​​​​

 
leo 14



വത്തിക്കാന്‍സിറ്റി:എല്ലാ മാനവാസ്തിത്വങ്ങളുടെയും  ചക്രവാളങ്ങളും നിശ്വാസവും വിസ്തൃതമാക്കാന്‍ ക്രിസ്തീയജീവിതത്തിനു ഇനിയും സാധിക്കുമെന്നും ആ ജീവിതത്തെ സകലരുടെയും നന്മയ്ക്കായി പരിഷ്‌കരിക്കാനും പുതുക്കാനും ലളിതമാക്കാനുമുള്ള യഥാര്‍ത്ഥ ആവശ്യത്തില്‍ നിന്ന് ഒന്നും നമ്മെ തടയരുതെന്നും പാപ്പാ.

വല്ലൊംബ്രോസയിലെ ബെഡിക്ടിറ്റയിന്‍ ജനറല്‍ ചാപ്റ്ററില്‍ പങ്കെടുക്കുന്നവരെ വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ.

നമ്മള്‍ പലപ്പോഴും മുന്‍കാലങ്ങളെ അപേക്ഷിച്ച് അശക്തരും  യുവത്വം കുറഞ്ഞവരും എണ്ണത്തില്‍ കുറവുള്ളവരും ചിലപ്പോള്‍ മാനുഷിക പരിമിതികളാലും തെറ്റുകളാലും മുറിവേറ്റവരുമാണെന്നും, എന്നാല്‍, സുവിശേഷം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കപ്പെടുന്ന പക്ഷം അത്, അതിന്റെ സൗന്ദര്യത്തിന്റെ സൗരഭ്യം കൂടുതല്‍ പ്രസരിപ്പിക്കുമെന്നും പാപ്പാ പ്രസ്താവിച്ചു.

അപ്പോസ്തലന്മാരും സഭാപിതാക്കന്മാരും ചെയ്തതു പോലെ പ്രാര്‍ത്ഥനയുടെയും പ്രേഷിതത്വത്തിന്റെയും ഉത്ഭവസ്രോതസസ്സുകളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ വല്ലമ്പ്രോസിയന്‍ സമൂഹത്തിന്റെ സ്ഥാപകനെ അനുസ്മരിച്ചിപ്പതും സന്ന്യസ്ത സമൂഹങ്ങളുടെയും സഭയുടെയും നവീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയതും പാപ്പാ എടുത്തു പറഞ്ഞു.

രണ്ടാം വത്തിക്കാന്‍ സൂനഹദോസ് മുന്നോട്ടുവച്ച നവീകരണപ്രക്രിയ തുടരാന്‍ തന്റെ മുന്‍ഗാമി ഫ്രാന്‍സീസ് പാപ്പാ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നതും പാപ്പാ അനുസ്മരിച്ചു. പ്രത്യാശയോടെ മുന്നോട്ടു നോക്കാന്‍ പാപ്പാ വല്ലമ്പ്രോസിയന്‍ സമൂഹാംഗങ്ങള്‍ക്ക് പ്രചോദനം പകരുകയും ചെയ്തു.

Tags

Share this story

From Around the Web