പൗരോഹിത്യം എന്ന ദാനം താഴ്മയോടും സൗമ്യതയോടുംകൂടി വിനിയോഗിക്കണമെന്ന് ലിയൊ പതിനാലാമന്‍ പാപ്പാ

നല്ല ഇടയനായ ക്രിസ്തുവിന്റെ വിശ്വസ്തരും അശ്രാന്തരുമായ ശിഷ്യരെന്ന നിലയില്‍ എളിമയോടും സൗമ്യതയോടും ശ്രവിക്കാനും സമീപസ്ഥരായിരിക്കാനുമുള്ള കഴിവോടു കൂടി വൈദികര്‍ പൗരോഹിത്യം എന്ന ദാനം വിനിയോഗിക്കണമെന്ന് പാപ്പാ.
പരിശുദ്ധസിംഹാസനത്തിന്റെ നയതന്ത്രജ്ഞരെ വാര്‍ത്തെടുക്കുന്ന പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാഡമിയില്‍ പരിശീലനം നേടുന്ന വൈദികര്‍ ഈ പരിശീലന പരിപാടിയുടെ ഭാഗമായി ലോകത്തിലെവിടെയെങ്കിലും പ്രാദേശിക സഭയില്‍ നിന്ന് ഒരു വര്‍ഷത്തെ പ്രേഷിപ്രവര്‍ത്തന പരിചയം നേടണമെന്ന് ഫ്രാന്‍സീസ് പാപ്പാ 2020- ഫെബ്രുവരി 11-ന് ഒരു കത്തു മുഖേന വ്യവസ്ഥ ചെയ്തതനുസരിച്ച്, ഇക്കഴിഞ്ഞ ഒരു വര്‍ഷത്തെ ഈ പരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയവരെ ജൂണ്‍ 20-ന് വെള്ളിയാഴ്ച വത്തിക്കാനില്‍ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമന്‍ പാപ്പാ
ലോകത്ത് എവിടെയായിരുന്നാലും, ഏല്പിക്കപ്പെടുന്ന ജോലികള്‍ എന്തുതന്നെയായാലും, പ്രാര്‍ത്ഥനയിലെന്നപോലെ പ്രവൃത്തിയിലും, തങ്ങളുടെ സാക്ഷ്യത്തിലൂടെ ജനങ്ങളോടും സഭകയോടും തന്റെ സാമീപ്യം അനുഭവവേദ്യമാക്കുന്നതില്‍ പിന്നോട്ട് പോകാത്ത പുരോഹിതന്മാരില്‍ ആശ്രയിക്കാന്‍ പാപ്പായ്ക്ക് കഴിയുന്ന അവസ്ഥയുണ്ടാകണം എന്ന് പാപ്പാ പറഞ്ഞു.
ഫ്രാന്‍സീസ് പാപ്പാ ''പത്രോസിന്റെ ശുശ്രൂഷ'' എന്ന കൈറോഗ്രപില്‍ അവതരിപ്പിച്ചിട്ടുള്ള വൈദികന്റെ രൂപം മൂര്‍ത്തമാക്കുന്നതിന് ''ഇടയന്മാര്‍ നിലത്തു നില്ക്കുന്നവരായിരിക്കണം'' എന്ന് പൊന്തിഫിക്കല്‍ നയതന്ത്രജ്ഞരെ താന്‍ അടുത്തയിടെ സംബോധന ചെയ്യവെ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു.
പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാഡമിയുടെ സ്ഥാപനത്തിന്റെ മുന്നൂറ്റിയിരുപത്തിയഞ്ചാം വാര്‍ഷികാഘോഷം അടുത്തുവരുന്നതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു. 1701-ലാണ് ഇത് സ്ഥാപിതമായത്.