ആദ്യ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാല്‍നടയായി നേതൃത്വം നല്‍കി

 
leo procession


റോം: റോമിലെ ബിഷപ് എന്ന നിലയില്‍ തന്റെ ആദ്യ കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണത്തിന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ കാല്‍നടയായി നേതൃത്വം നല്‍കി. സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍നിന്ന് സെന്റ് മേരി മേജര്‍ ബസിലിക്കയിലേക്കാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യകാരുണ്യപ്രദക്ഷിണം നടന്നത്.

റോമിലെ തെരുവുകളിലൂടെ നടത്തിയ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്രയ്ക്ക് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പിന്നാലെ വിശ്വാസികളുടെ സമൂഹം ദിവ്യകാരുണ്യനാഥനെ അനുഗമിച്ചു.

കത്തോലിക്കാ സഭയുടെ തലവന്‍ എന്ന നിലയില്‍ ലിയോ പതിനാലാമന്‍ ആദ്യമായി നടത്തിയ ഘോഷയാത്ര വൈകുന്നേരം 6:25 ന് (പ്രാദേശിക സമയം) ആരംഭിച്ച്  7:08 ന് സാന്താ മരിയ മാജോരെ ബസിലിക്കയില്‍ എത്തി. സാന്താ മരിയ മേജര്‍ ബസിലിക്കയുടെ ആട്രിയത്തില്‍ നിന്ന്, ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കി.
 

Tags

Share this story

From Around the Web