പാഴ്‌സല് ലോറി തടഞ്ഞ് 3.24. കോടി രൂപ കവര്‍ച്ച ചെയ്ത കേസ് : തമിഴ്‌നാട്ടുകാരായ രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍

 
ramapuram



രാമപുരത്ത് പാഴ്സല്‍ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍. കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവര്‍ച്ച നടത്താന്‍ സഹായം ചെയ്ത് നല്‍കിയ ഒരാളുമാണ് പിടിയിലായത്. മറ്റു പ്രതികള്‍ക്കായി തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി .കോയമ്പത്തൂരില്‍ നിന്നും കൊല്ലത്തേക്ക് പാഴ്‌സല്‍ ലോറിയില്‍ കടത്തി കൊണ്ടു വന്ന 3.24 കോടി രൂപയാണ് തട്ടിയെടുത്തത്. അഞ്ച് ദിവസം തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിപ്പൂരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. തിരിപ്പൂര്‍ സ്വദേശികളായ സുഭാഷ് ചന്ദ്രബോസ്, തിരുകുമരന്‍ എന്നിവരാണ് പിടിയിലായവര്‍. ഇതില്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായ സുഭാഷ് ചന്ദ്രബോസ്. തിരുകുമരന്‍എന്നിവരാണ് പിടിയിലായവര്‍. ഇതില്‍ കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായ സുഭാഷ് ചന്ദ്രബോസ്. തിരുകുമരന്‍ കവര്‍ച്ച സംഘത്തിന് വാഹനങ്ങള്‍ക്ക് വ്യാജ നമ്പര്‍ പ്‌ളേറ്റ് തയ്യാറാക്കി നല്‍കി. ഇരുവരും വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.കേസില്‍ ഇനി തമിഴ്‌നാട് സ്വദേശികളായ നാലുപേര്‍ കൂടി പിടിയില്‍ ആകാനുണ്ട്. പിടിയില്‍ ആയവരില്‍ നിന്ന് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് രാമപുരത്ത് വച്ച് കഴിഞ്ഞ 13ന് പുലര്‍ച്ചയാണ് പാഴ്‌സല്‍ ലോറിയില്‍ കടത്തിക്കൊണ്ടുവന്ന മൂന്ന് കോടി 24 ലക്ഷം രൂപ രണ്ട് കാറുകളിലായി എത്തിയ സംഘം കവര്‍ന്നത്. കൊല്ലത്തെ ജ്വല്ലറി ഉടമയ്ക്ക് കൈമാറാന്‍ ഉള്ളതായിരുന്നു പണം. ജ്വല്ലറി ഉടമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Tags

Share this story

From Around the Web