ഇന്ത്യന്‍ സൈന്യം തകര്‍ത്ത തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന്‍. സ്ഥാപിക്കുന്നത് ഐഎസ്‌ഐയും

 
PAKISTAN

ഡല്‍ഹി: മെയ് മാസത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത തീവ്രവാദ ലോഞ്ച് പാഡുകളും പരിശീലന ക്യാമ്പുകളും പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന്‍ വീണ്ടും നീക്കം ആരംഭിച്ചതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയും പാക് സര്‍ക്കാരും ചേര്‍ന്നാണ് ഈ തീവ്രവാദ ഘടനകള്‍ വീണ്ടും സ്ഥാപിക്കുന്നത്.

പ്രത്യേകിച്ച് പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിലും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമാണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഇടതൂര്‍ന്ന വനപ്രദേശങ്ങളില്‍ ഉയര്‍ന്ന സാങ്കേതിക സൗകര്യങ്ങളുള്ള ചെറുതും ഒളിച്ചിരിക്കുന്നതുമായ തീവ്രവാദ ക്യാമ്പുകള്‍ സ്ഥാപിക്കാന്‍ തീവ്രവാദ സംഘടനകളും ഐഎസ്‌ഐയും ശ്രമിക്കുന്നു. ഇതുവഴി നിരീക്ഷണവും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണവും ഒഴിവാക്കാന്‍ അവര്‍ക്കാവും.

ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് തുടങ്ങിയ സംഘടനകളുടെ ഒളിത്താവളങ്ങള്‍ ഇന്ത്യന്‍ സൈന്യം നേരത്തെ നശിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ വീണ്ടും തീവ്രവാദ ഘടനകള്‍ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

Tags

Share this story

From Around the Web