ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണം. ഇനിയൊരു ഹിരോഷിമയോ നാഗസാക്കിയോ അരുതെന്ന്  മുന്നറിയിപ്പുമായി ജപ്പാനിലെ ബിഷപ്പുമാര്‍

 
german bishop


ടോക്യോ: ആണവായുധങ്ങള്‍ പൂര്‍ണമായി നിരോധിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവാക്രമണത്തിന്റെ 80ാം വാര്‍ഷികത്തില്‍  ജപ്പാനിലെ കത്തോലിക്കാ മെത്രാന്മാര്‍. 


കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ജപ്പാന്‍ (സിബിസിജെ) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍, ആണവായുധങ്ങള്‍ നിര്‍ത്തലാക്കുന്നതിനുള്ള തങ്ങളുടെ 'ശക്തമായ പ്രതിബദ്ധത' അണുബോംബാക്രമണം നേരിട്ട ഒരേയൊരു  രാജ്യത്ത് നിന്നുള്ള ബിഷപ്പുമാര്‍ എന്ന വസ്തുതയില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.

അണുബോംബിനെ നേരിട്ട തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച ഭീകര വേദന ഇപ്പോഴും  തങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിട്ടുണ്ടെന്ന് ബിഷപ്പുമാര്‍ പറഞ്ഞു. 

ബോംബിന്റെ തീവ്രതയും അത് ബാക്കി വയ്ക്കുന്ന ദുരിതങ്ങളും നേരിട്ട് അനുഭവിക്കുന്നവരാണ് ജപ്പാന്‍കാര്‍. ആണവ വികിരണങ്ങളുടെ ദുരിതം ജപ്പാനിലെ ജീവിച്ചിരിക്കുന്ന തലമുറ ഇന്നും അനുഭവിക്കുന്നുണ്ടെന്ന് ബിഷപ്പുമാര്‍ ഓര്‍മിപ്പിച്ചു.
 

Tags

Share this story

From Around the Web