ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിച്ചിട്ടും തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

 
TRUMPH

വാഷിങ്ടണ്‍: എന്തെല്ലാം ചെയ്താലും തനിക്ക് നൊബേല്‍ സമ്മാനം കിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിച്ചിട്ടും തന്നെ പരിഗണിക്കില്ല. ജനങ്ങള്‍ക്ക് എല്ലാം അറിയാം. തനിക്ക് അത് മതിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ - പാക് വെടിനിര്‍ത്തല്‍ സംബന്ധിച്ച അവകാശവാദം ഇന്ത്യ തള്ളിയിട്ടും ട്രംപ് ഇതുതന്നെ ആവര്‍ത്തിക്കുകയാണ്.

നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെ 2026ലെ നൊബേല്‍ പുരസ്‌കാരത്തിന് അദ്ദേഹത്തെ പാകിസ്ഥാന്‍ നോമിനേറ്റ് ചെയ്തു. ആണവായുധങ്ങളുള്ള രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതില്‍ ട്രംപ് പ്രധാന പങ്ക് വഹിച്ചുവെന്ന് വ്യക്തമാക്കിയ പാകിസ്ഥാന്‍, എക്സിലെ ഒരു പോസ്റ്റിലാണ് ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. 


പുരസ്‌കാരം തനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അവര്‍ തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കില്ലെന്നും ലിബറലുകള്‍ക്ക് മാത്രമേ നല്‍കൂവെന്നും ട്രംപ് പറഞ്ഞു.

യുഎസിന്റെ മധ്യസ്ഥതയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും റുവാണ്ടയും തമ്മില്‍ സമാധാന ഉടമ്പടിയില്‍ എത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളിലെയും അധികൃതര്‍ തിങ്കളാഴ്ച കരാറില്‍ ഒപ്പുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.


 മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും ലക്ഷക്കണക്കിന് ആളുകളുടെ പലായനത്തിനും കാരണമായ പതിറ്റാണ്ടുകളായി നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി യുഎസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് റുവാണ്ടയും കോംഗോയും വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് ട്രംപ് പറഞ്ഞു.


 

Tags

Share this story

From Around the Web