ഇസ്ലാമിക തീവ്രവാദികള്‍ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്ന് നൈജീരിയന്‍ ബിഷപ്പ്

 
is is


ബെനിന്‍: ഇസ്ലാമിക തീവ്രവാദികള്‍ തങ്ങളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് നിരന്തരമായ ഭീഷണി സൃഷ്ടിക്കുകയാണെന്നു രാജ്യത്തെ എന്‍ഡാലി ബിഷപ്പ് മാര്‍ട്ടിന്‍ അഡ്ജൗ മൗമൗനിയുടെ വെളിപ്പെടുത്തല്‍.

 നൈജീരിയയുടെ അതിര്‍ത്തിക്കടുത്തുള്ള ബെനിനിലെ ഗ്രാമം സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ സായുധരായ ജിഹാദി തീവ്രവാദികള്‍ ആക്രമിച്ചതായി ബിഷപ്പ് മാര്‍ട്ടിന്‍ അഡ്ജൗ പറഞ്ഞു. 

പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും വീടുകളില്‍ അതിക്രമിച്ചു കയറുകയും മോഷണം നടത്തുകയും സാധാരണക്കാരെ തട്ടിക്കൊണ്ടുപോയതായും ബിഷപ്പ് വെളിപ്പെടുത്തി.

കഴിഞ്ഞ മാസം കത്തോലിക്കാ വിശ്വാസിയെ തട്ടിക്കൊണ്ടുപോയവരുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നാണ് അനുമാനം. നൈജീരിയന്‍ ഇസ്ലാമിക തീവ്രവാദികള്‍ വളരെക്കാലമായി രൂപതയില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഭീകരത പടര്‍ത്തിക്കൊണ്ടിരിക്കുകയാണ്. 

ഗ്രാമങ്ങളിലെ അജപാലന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി. നഗരത്തിലെ സാഹചര്യവും വിഭിന്നമല്ലായെന്ന് ബിഷപ്പ് പറയുന്നു.

എന്റെ രൂപതയിലെ വൈദികരോട് പകല്‍ സമയങ്ങളില്‍ മാത്രം ആരാധനകള്‍ നടത്താന്‍ ഞാന്‍ ആവശ്യപ്പെട്ടു, കാരണം രാത്രിയാകുന്തോറും അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുന്നു. ബൊക്കോ ഹറാമുമായി ബന്ധമുള്ള നൈജീരിയന്‍ ജിഹാദികള്‍ക്ക് നിലവില്‍ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു. 

അവര്‍ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും മോചനദ്രവ്യത്തിനായി ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. സുവിശേഷം പ്രഖ്യാപിക്കുന്നത് തടയുമെന്ന് അവര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബിഷപ്പ് വെളിപ്പെടുത്തി. ആഫ്രിക്കയില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ.

Tags

Share this story

From Around the Web