യെമെനിലെ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍  താമസിക്കുന്ന ജനങ്ങളില്‍  കൂടുതലും കടുത്ത ഭഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന് യൂണിസെഫ്

 
YAMEN

യമന്‍: മധ്യപൂര്‍വ്വേഷ്യന്‍ രാജ്യമായ യെമെനിലെ സര്‍ക്കാര്‍നിയന്ത്രിത പ്രദേശങ്ങളില്‍ വസിക്കുന്ന രാജ്യത്തെ ജനങ്ങളില്‍ പകുതിയോളം കടുത്ത ഭഷ്യ അരക്ഷിതാവസ്ഥ നേടുകയാണെന്ന് യൂണിസെഫ് (ഡചകഇഋഎ), ഭക്ഷ്യ കാര്‍ഷിക സംഘടന (എഅഛ), ലോകഭക്ഷ്യപദ്ധതി (ണഎജ) എന്നീ ഐക്യരാഷ്ട്രസഭാസംഘടനകള്‍ ജൂണ്‍ 25-ന് സംയുക്തമായി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

വരും മാസങ്ങളില്‍ രാജ്യത്തെ ഭക്ഷ്യഅരക്ഷിതാവസ്ഥ കൂടുതല്‍ വഷളാകുമെന്നറിയിച്ച സംഘടനകള്‍, 2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം അന്‍പത് ലക്ഷത്തോളം (40.95) ആളുകള്‍ പ്രതിസന്ധി ഘട്ടത്തിലുള്ള  ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്ന് വിശദീകരിച്ചു, ഇതില്‍ 15 ലക്ഷത്തോളം പേര്‍ അടിയന്തരാവസ്ഥാഘട്ടത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥയാകും നേരിടുക.

രാജ്യത്ത് അഞ്ചുവയസ്സില്‍ താഴെയുള്ള ഇരുപത്തിനാല് ലക്ഷത്തോളം കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ പതിനഞ്ച് ലക്ഷത്തോളം സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുകയാണെന്നും ഐക്യരാഷ്ട്രസഭാഘടകങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിട്ടവരുടെ എണ്ണം ഏതാണ്ട് നാല് ലക്ഷത്തോളമാണ് (3.70.000) വര്‍ദ്ധിച്ചത്. എന്നാല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അടുത്ത ഫെബ്രുവരി വരെയുള്ള കാലയളവില്‍ നാലേകാല്‍ ലക്ഷത്തോളം (4.20.000) ആളുകള്‍ കൂടി ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നേക്കാമെന്ന് ഐക്യരാഷ്ട്രസഭസംഘടനകള്‍ ഓര്‍മ്മിപ്പിച്ചു. 

ഈ കണക്കുകള്‍ ശരിയാകുകയാണെങ്കില്‍ രാജ്യത്തെ പകുതിയിലധികം വരുന്ന അന്‍പത്തിയഞ്ചു ലക്ഷത്തോളം ആളുകള്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവന്നേക്കാം.

ദീര്ഘനാളുകളായി തുടരുന്ന സാമ്പത്തികത്തകര്‍ച്ച, കറന്‍സി മൂല്യത്തകര്‍ച്ച, സംഘര്‍ഷങ്ങള്‍, കഠിനമായ കാലാവസ്ഥാപ്രതിസന്ധികള്‍ തുടങ്ങിയ വിവിധ കാരണങ്ങളാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷ, പോഷകാഹാരലഭ്യതക്കുറവ്, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ മെച്ചപ്പെടുത്താനായി ശ്രമിച്ചുവരികയാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കി.

രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നത് തടയാനായി കൂടുതല്‍ മാനുഷിക, സാമ്പത്തിക പിന്തുണ ആവശ്യമുണ്ടെന്ന് സംഘടനകള്‍ തങ്ങളുടെ പത്രക്കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web