ജപ്പാനില്‍ നൂറ് വയസ്സ് തികഞ്ഞവരുടെ എണ്ണം ഒരു ലക്ഷത്തിലധികം,കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എണ്ണായിരത്തോളം ആളുകളുടെ വര്‍ധനവ്

 
JAPAN



ജപ്പാന്‍: ജപ്പാനില്‍ നൂറോ അതില്‍ കൂടുതലോ വയസ്സുള്ളവരുടെ എണ്ണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 107,677 ആളുകളാണ് ഈ പ്രായപരിധിയില്‍ രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എണ്ണായിരത്തോളം ആളുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ 100 വയസ്സുകാരില്‍ 88 ശതമാനവും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. 114 വയസ്സുള്ള ഫുയോ കിഷിമോട്ടോയാണ് രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രീ. 112 വയസ്സുള്ള ഹികാരു കാറ്റോയാണ് ഏറ്റവും പ്രായം കൂടിയ പുരുഷന്‍.


വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയാണ് ആളുകളുടെ ആയുസ്സ് ഉയര്‍ത്താന്‍ സഹായിച്ചതെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യ കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും ആശങ്ക ഉണ്ടാക്കുന്നുണ്ട്. 1963-ല്‍ കണക്കെടുപ്പ് തുടങ്ങിയപ്പോള്‍ വെറും 153 ആളുകള്‍ മാത്രമാണ് ഈ പ്രായപരിധിയില്‍ രാജ്യത്തുണ്ടായിരുന്നത്.

Tags

Share this story

From Around the Web