2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ ഇതിനോടകം തീര്‍ത്ഥാടനം നടത്തിയത് 10 മില്യണ്‍ തീര്‍ത്ഥാടകര്‍

 
vatican



വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ 2025 ജൂബിലി വര്‍ഷത്തിന് ആരംഭം കുറിച്ചത് മുതല്‍ ഇതുവരെ 10 മില്യണ്‍ തീര്‍ത്ഥാടകര്‍ വത്തിക്കാനില്‍ സന്ദര്‍ശനം നടത്തിയതായി വത്തിക്കാന്‍ മീഡിയ. 2026 ജനുവരി 6നു വിശുദ്ധ വര്‍ഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. 


കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് തലേന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ തുറന്നാണ് ഫ്രാന്‍സിസ് പാപ്പ 2025 ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്ക, സെന്റ് മേരി മേജര്‍ ബസിലിക്ക, സെന്റ് പോള്‍ ബസിലിക്ക എന്നിങ്ങനെ റോമിലെ നാല് ബസിലിക്കകളില്‍ മാത്രമാണ് വിശുദ്ധ വാതിലുകള്‍ സാധാരണയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 2025 ജൂബിലി വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റെബിബിയ ജയിലില്‍ മറ്റൊരു ജൂബിലി വാതില്‍ കൂടി തുറന്നിരിന്നു. 


വിശുദ്ധ വര്‍ഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വത്തിക്കാനിലെത്തി ജൂബിലി ആഘോഷത്തില്‍ പങ്കുചേരാനും പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാനും ലോകമെമ്പാടും വിവിധ തീര്‍ത്ഥാടന പദ്ധതികളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.

Tags

Share this story

From Around the Web