കുട്ടി സഖാവിന്റെ അക്കൗണ്ടും പൂട്ടി മെറ്റ ; നടപടി വൈറല്‍ വിഡിയോക്ക് പിന്നാലെ. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസ് ലഭിച്ച അക്കൗണ്ട്

 
KUTTI SAKAVU


മലപ്പുറം: ഇന്‍സ്റ്റഗ്രാമില്‍ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് പൂട്ടി മെറ്റ. വൈറല്‍ താരം മുഹമ്മദ് സിയാന്റെ അക്കൗണ്ടാണ് അപ്രത്യക്ഷമായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം തന്റെ 'കുട്ടി സഖാക്കളെ' പരിചയപ്പെടുത്തുന്ന വിഡിയോ സിയാന്‍ പോസ്റ്റ് ചെയ്തിരുന്നു.

വിഡിയോയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കമന്റിട്ടിരുന്നു. 24 മണിക്കൂറിനകം രണ്ട് മില്യണ്‍ വ്യൂസും ലഭിച്ചു. ഇതിന് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.


എന്നാല്‍ അക്കൗണ്ട് പൂട്ടിയതില്‍ വിഷമമില്ലെന്നും ഇനിയും വിഡിയോ ചെയ്യുമെന്നും മുഹമ്മദ് സിയാന്‍ പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഈ അക്കൗണ്ട് മരവിപ്പിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 

ഇതിനോടകം തന്നെ സിയാന്റെ മാതാപിതാക്കള്‍ അക്കൗണ്ട് തിരിച്ചുകിട്ടാനായി മെറ്റയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മെറ്റയുടെ അല്‍ഗോരിതത്തിനെതിരെ പ്രമുഖ നേതാക്കളടക്കം രംഗത്തുവന്നിട്ടുണ്ട്.

ഇതാദ്യമായല്ല സിയാന്‍ വൈറലാകുന്നത്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്തും വൈറല്‍ താരമായികുന്നു സിയാന്‍. 
അന്ന് തന്റെ സ്ഥാനാര്‍ഥി തോറ്റതോടെ സിയാന്‍ തല മൊട്ടയിടിച്ചിരുന്നു. താന്‍ സഖാവാണെന്നും വാക്ക് പാലിക്കുമെന്നും പറഞ്ഞുകൊണ്ടായിരുന്നു എട്ടുവയസുകാരന്‍ സിയാന്‍ തല മൊട്ടയടിച്ചത്.

അതേസമയം, അടുത്തിടെ മാധ്യമങ്ങളുടേതുള്‍പ്പെടെ നിരവധി പോസ്റ്റുകളും അക്കൗണ്ടുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി സതീശനെതിരായ ഫെയ്‌സ്ബുക് പോസ്റ്റുകളും നീക്കം ചെയ്തതിരുന്നു. 

തങ്ങളുടെ എഐ സോഫ്‌റ്റ്വെയറില്‍ വരുത്തിയ അപ്‌ഡേറ്റും തുടര്‍ന്നുള്ള സാങ്കേതികപ്പിഴവുമാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്നാണ് കമ്പനിയുടെ വിശദീകരണം.  

ആരുടെയും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നീക്കിയ കണ്ടന്റുകള്‍ പുനഃസ്ഥാപിച്ചെന്നും പിന്നീട് മെറ്റ അറിയിക്കുകയുണ്ടായി.

Tags

Share this story

From Around the Web