നമ്മുടെ ദാനധര്‍മം ഫലശൂന്യമാകാതിരിക്കട്ടെ?

 
dhana dharmama



'നിങ്ങളുടെ സമ്പത്തു വിറ്റ് ദാനം ചെയ്യുവിന്‍. പഴകിപ്പോകാത്ത പണസഞ്ചികള്‍ കരുതിവയ്ക്കുവിന്‍. ഒടുങ്ങാത്ത നിക്ഷേപം സ്വര്‍ഗത്തില്‍ സംഭരിച്ചുവയ്ക്കുവിന്‍. അവിടെ കള്ളന്‍മാര്‍ കടന്നുവരുകയോ ചിതല്‍ നശിപ്പിക്കുകയോ ഇല്ല' (ലൂക്കാ 12:33).


സുവിശേഷങ്ങളില്‍ ധാരാളം സ്ഥലങ്ങളില്‍ ഈ വചനത്തെ സാധൂകരിക്കുന്ന നിരവധി സംഭവങ്ങള്‍ കാണുവാന്‍ സാധിക്കും. 'ദാനം' എന്ന വാക്ക് സുവിശേഷത്തിന്റെയും, യേശുക്രിസ്തുവിന്റെയും, കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ദൈവത്തിങ്കലെയ്ക്കുള്ള മനപരിവര്‍ത്തനത്തിന്റെ വ്യക്തമായ ഒരു ചിന്ത കാണുവാന്‍ സാധിക്കും. ദാനശീലം നമ്മില്‍ ഇല്ലായെങ്കില്‍ നമുക്ക് ശരിയായ ഒരു രൂപാന്തരീകരണം സംഭവിച്ചിട്ടില്ല.

ഈ ചിന്ത അവസാനിപ്പിക്കുന്നതിനു മുന്‍പ് 'ദാന'ത്തിന്റെ ശരിയായ അര്‍ത്ഥം എന്താണ് എന്ന് ഒരിക്കല്‍ കൂടി ആലോചിക്കാം. തീര്‍ത്തും ബാഹ്യമായി കാണിക്കാനുള്ള ഒരു പ്രകടനം ആയി ദാനധര്‍മ്മത്തെ മാറ്റരുതെന്ന് യേശു വ്യക്തമായ ഒരു മുന്നറിയിപ്പ് നമുക്ക് തന്നിട്ടുണ്ട്. ഈ പ്രശ്‌നം ഇന്നും യഥാര്‍ത്ഥം ആണ്.


 നമ്മുടെ ക്രൈസ്തവ ജീവിതത്തില്‍ നാം 'ദാനത്തിനു' പ്രാധാന്യം കൊടുക്കുന്നില്ലായെങ്കില്‍ ദൈവത്തിങ്കലെയ്ക്കുള്ള നമ്മുടെ പരിവര്‍ത്തനവും മിഥ്യയായി മാറും. 


എന്ത് വില കൊടുക്കേണ്ടി വന്നാലും, ദാനത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണ നാം മാറ്റേണ്ടിയിരിക്കുന്നു. അതേസമയം ദയ, ഉദാരത എന്നീ വാക്കുകളുടെ ശരിയായ അര്‍ത്ഥം നാം മനസ്സിലാക്കണം.

നമ്മുടെ അയല്‍ക്കാരുടെ ശരിയായ ആവശ്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കുവാന്‍ ആത്മാര്‍ഥമായ ഒരു ശ്രമം നടത്തേണ്ടിയിരിക്കുന്നു. എങ്ങിനെ അവര്‍ക്ക് ഒരു സഹായം ആയി മാറുവാന്‍ എനിക്ക് സാധിക്കുമെന്ന് ചിന്തിക്കണം. 


നമ്മള്‍ കൊടുക്കുന്ന ദാനം അവര്‍ക്ക് ശരിക്കും ഉപയോഗപ്രദം ആവണം. തെറ്റായ മനോഭാവം മൂലം നമ്മുടെ ദാനം ഫലശൂന്യം ആവാതിരിക്കട്ടെ. നമ്മുടെ മുന്‍പില്‍ 'ദാനം' എന്ന വാക്കിന്റെ അര്‍ത്ഥം വിശാലവും അഗാധവുമായ ഒന്നായി തീരേണ്ടിയിരിക്കുന്നു. 


'നിനക്ക് ഉള്ളത് വിറ്റ് ദാനം ചെയ്യുക' എന്ന യേശുവിന്റെ വാക്കുകള്‍ നമ്മള്‍ പ്രയോഗത്തില്‍ കൊണ്ട് വരണം. അവിടുത്തെ ഈ വാക്കുകള്‍ നോമ്പ് കാലഘട്ടത്തില്‍ മാത്രമായി ഒതുങ്ങാതെ ജീവിത കാലം മുഴുവനും അനുഷ്ടിക്കുവാന്‍ നമുക്ക് പ്രചോദനം ആവട്ടെ.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 28.3.79
 

Tags

Share this story

From Around the Web