ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി കോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഉത്തരവ് 

 
court

ഭോപ്പാല്‍: ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ മധ്യപ്രദേശ് ഹൈക്കോടതി കോടതി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.


2010 ല്‍ ആരംഭിച്ച, മൂന്ന് ദിവസത്തെ വാര്‍ഷിക ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ നടത്താന്‍ ഖാര്‍ഗോണ്‍ ജില്ലാ ഭരണകൂടം തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് ഒരു സ്വതന്ത്ര സഭയെ നയിക്കുന്ന പാസ്റ്റര്‍ കമേഷ് സോളങ്കി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


മെയ് 16 മുതല്‍ 18 വരെ തീരുമാനിച്ചിരുന്ന കണ്‍വന്‍ഷന്‍ നടത്താന്‍ കഴിയാത്തതിനാല്‍, പുതുക്കിയ തീയതിവച്ച് ജില്ലാ ഭരണകൂടത്തിന് പുതിയ അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ആ അപേക്ഷ ജില്ലാ ഭരണകൂടം അനുവദിക്കണമെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടിയായിരുന്നു  ജില്ലാഭരണകൂടം കണ്‍വന്‍ഷന് അനുമതി നിഷേധിച്ചത്. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തുനിന്ന് അതിര്‍ത്തിയിലേക്ക് കുറഞ്ഞത് 1,000 കിലോമീറ്റര്‍ ദൂരമുണ്ട്. നിസാരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇത്തരം അനുമതികള്‍ നിഷേധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

Tags

Share this story

From Around the Web