കന്‍സായ് രാജ്യാന്തര വിമാനത്താവളം കടലില്‍ മുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

 
Kansai

ടോക്കിയോ: ജപ്പാന്റെ എന്‍ജിനീയറിങ് അദ്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന കന്‍സായ് രാജ്യാന്തര വിമാനത്താവളം കടലില്‍ മുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഇതു നിര്‍മിച്ചിരിക്കുന്നത് ഒസാക്ക ബേയില്‍ രണ്ടു മനുഷ്യനിര്‍മിത ദ്വീപുകളിലാണ്. ഈ ഭാഗത്ത് കടലിന്റെ അടിത്തട്ടില്‍ വളരെ മൃദുവായ കളിമണ്ണും എക്കല്‍ മണ്ണുമാണ്. വിമാനത്താവളത്തിന്റെ ഭാരം മൂലം ഈ അടിത്തട്ട് താഴേക്ക് അമര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, ഇതൊരു പുതിയ പ്രതിഭാസമല്ലെന്നും വിമാനത്താവളം നിര്‍മിച്ചതു മുതല്‍ ഈ പ്രശ്‌നം നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 1980 ല്‍ നിര്‍മാണം ആരംഭിച്ച വിമാനത്താവളം 1994 ലാണ് തുറന്നുകൊടുത്തത്.

ഈ കൃത്രിമ ദ്വീപുകള്‍ നിലവില്‍ 3.84 മീറ്റര്‍ താഴ്ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രശ്‌നം എന്‍ജിനീയര്‍മാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കരുതിയതിലും വേഗത്തിലാണ് ദ്വീപ് കടലില്‍ താഴുന്നതെന്നാണ് സൂചന.

50 വര്‍ഷം കൊണ്ട് ഏകദേശം 13 അടി താഴുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും ഉദ്ഘാടനം ചെയ്ത് എട്ടു വര്‍ഷത്തിനുള്ളില്‍ 12 മീറ്ററോളം താഴ്ന്നിരുന്നു.

സമുദ്രനിരപ്പ് ഉയരുന്നതും കൊടുങ്കാറ്റ് അടക്കമുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളും വിമാനത്താവളത്തിനു ഭീഷണിയാകുന്നുണ്ട്.

2018 ലെ ജെബി ചുഴലിക്കാറ്റില്‍ വിമാനത്താവളത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു.

അതേസമയം, ദ്വീപ് താഴുന്നതിന്റെ വേഗം കുറയ്ക്കാനും വിമാനത്താവളത്തിന്റെ ഘടനാപരമായ സ്ഥിരത ഉറപ്പാക്കാനും ജപ്പാന്‍ സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ടെങ്കിലും അതു പൂര്‍ണമായും വിജയിച്ചിട്ടില്ല.

Tags

Share this story

From Around the Web