സ്വന്തമായി ഒന്നും ഇല്ലാതെ ജീവിക്കുക മഹത്തരമെന്ന് ലിയൊ പതിനാലാമന്‍ പാപ്പാ
 

 
PAPA 1

സ്വന്തമായി ഒന്നുമില്ലാതെ, കീശയിലോ ഹൃദയത്തിലോ ഒന്നും ഒളിപ്പിച്ചുവെക്കാതെ ജീവിക്കുക എന്നത് മാതൃകാപരമാണെന്ന് മാര്‍പ്പാപ്പാ. ഫ്രാന്‍സിസ്‌ക്കന്‍ സമൂഹത്തിന്റെ ഭാഗമായ ഫ്രയേര്‍സ് മൈനര്‍ കോണ്‍വെഞ്ച്വല്‍ സമൂഹത്തിന്റെയും ട്രിനിറ്റേറിയന്‍ സമൂഹത്തിന്റെയും പൊതുസംഘങ്ങളില്‍, അഥവാ, ജനറല്‍ ചാപ്റ്ററുകളില്‍, പങ്കെടുക്കുന്ന പൊതുശ്രേഷ്ഠന്മാരുള്‍പ്പടെയുള്ള അംഗങ്ങളെ വത്തിക്കാനില്‍ സ്വീകരിച്ച് സംബോധനചെയ്യവെയാണ് ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ലിയൊ പതിനാലാമന്‍ പാപ്പാ ഇങ്ങനെ പറഞ്ഞത്.

ഫ്രയേര്‍സ് മൈനര്‍ കോണ്‍വെഞ്ച്വല്‍ സമൂഹത്തിന്റെ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയേയും ട്രിനിറ്റേറിയന്‍ സമൂഹത്തിന്റെ സ്ഥാപകന്‍ വിശുദ്ധ ഹുവാന്‍ ദെ മാതായേയും ഇന്നൊസെന്റ് മൂന്നാമന്‍ പാപ്പാ ഒരുമിച്ച് സ്വീകരിക്കുന്ന ഒരു ചിത്രം റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലുള്ളത് പാപ്പാ അനുസ്മരിച്ചു.

തുറന്ന വലിയൊരു പുസ്തകവുമായി മുട്ടുകുത്തി നില്ക്കുന്ന വിശുദ്ധ ഫ്രാന്‍സീസിനെയും പാപ്പായോടു ചേര്‍ന്ന തയ്യാറാക്കിയ നിയമസംഹിത കൈയ്യിലേന്തി നില്കുന്ന വിശുദ്ധ ഹുവാന്‍ ദെ മാതായെയുമാണ് ഈ ചിത്രത്തിയ കാണാന്‍ കഴിയുന്നതെന്നു പാപ്പാ വിശദീകരിക്കുന്നു.

സേവനത്തിന്റെ ആദ്ധ്യാത്മിക പാതയിലൂടെ സഞ്ചരിക്കുന്നതിനു മാത്രമല്ല പരിശുദ്ധാത്മാവില്‍ നിന്നു ലഭിച്ച ദാനം സഭയ്ക്കുവേണ്ടി നല്കുന്നതിന് പാപ്പായ്ക്ക് സമര്‍പ്പിക്കുന്നതിനും ദൈവം ഈ രണ്ടു വിശുദ്ധര്‍ക്കും പ്രചോദനമേകിയെന്ന് പാപ്പാ പറഞ്ഞു.

വിശ്വാസത്തെ പ്രതി പീഢിപ്പിക്കപ്പെടുന്നവരെ ദൈനംദിന പ്രാര്‍ത്ഥനകളില്‍ അനുസ്മരിക്കാന്‍ പാപ്പാ ട്രിനിറ്റേറിയന്‍ സമൂഹത്തിലെ അംഗങ്ങളെ ക്ഷണിച്ചു. അറേബ്യന്‍ ഉപദ്വീപിലും പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും അവര്‍ ചെയ്യുന്ന സേവനങ്ങളും പാപ്പാ അനുസ്മരിച്ചു.

വൈക്തക താല്പര്യങ്ങളല്ല ക്രിസ്തുവിന്റെ ഇഷ്ടമാണ് നമുക്ക് ഉത്തേജനം പകരേണ്ടതെന്നും വര്‍ത്തമാനകാലത്തില്‍ ഭാവി രചിക്കേണ്ടതിന് അവിടത്തെ അരൂപിയെയാണ് നാം ശ്രവിക്കേണ്ടതെന്നും ഫ്രാന്‍സീസ്‌കന്‍ സമൂഹത്തിന്റെ പൊതുസംഘത്തിന്റെ പ്രമേയം ഓര്‍മ്മപ്പെടുത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web