ഫൈനലിലെ തോൽവിയല്ല, ആരാധകരുടെ സ്നേഹമാണ് എന്നെ കരയിപ്പിച്ചത്, മനസ് തുറന്ന് ലയണൽ മെസ്സി
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട് വെള്ളി മെഡൽ സ്വീകരിച്ച ശേഷം കണ്ണീരണിഞ്ഞ ലയണൽ മെസ്സിയുടെ ദൃശ്യങ്ങൾ ഫുട്ബോൾ ലോകത്തെ ഏറെ നോവിച്ചിരുന്നു. എന്നാൽ മത്സരത്തിലെ തോൽവി മാത്രമായിരുന്നില്ല തന്റെ കണ്ണീരിന് കാരണമെന്നും, അതിനു പിന്നിൽ ഹൃദയസ്പർശിയായ മറ്റ് ചില കാരണങ്ങളുണ്ടായിരുന്നുവെന്നും തുറന്നുപറഞ്ഞ് അർജന്റീനൻ നായകൻ ലയണൽ മെസ്സി രംഗത്ത്.
ഒരു ഫൈനലിൽ തോൽക്കുന്നതിനെക്കുറിച്ചായിരുന്നില്ല താൻ ആ നിമിഷം ചിന്തിച്ചതെന്നും, മറിച്ച് തന്നെ ഈ നിലയിലേക്ക് എത്തിച്ച ഓരോ യാഥാർത്ഥ്യങ്ങളെക്കുറിച്ചുമാണ് ഓർമ്മ വന്നതെന്നും മെസ്സി വ്യക്തമാക്കുന്നു.
"ഒരു ഫൈനലിൽ തോൽക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. എന്നെ ഇവിടെ എത്തിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഓരോ ത്യാഗവും, ഓരോ പ്രയാസകരമായ നിമിഷവും, ആളുകൾ ഞങ്ങളെ സംശയിച്ചപ്പോഴെല്ലാം, ഈ ഷർട്ട് എനിക്ക് തുടരാൻ ശക്തി നൽകിയതെല്ലാം മനസിലേക്ക് വന്നു."
ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷവും അർജന്റീന ആരാധകർ തന്റെ പേര് ഉച്ചത്തിൽ വിളിക്കുന്നത് കേട്ടപ്പോൾ താൻ മാനസികമായി തകർന്നുപോയെന്ന് മെസ്സി പറഞ്ഞു. ഏറ്റവും വലിയ കളിയിൽ പരാജയപ്പെട്ടിട്ടും ആരാധകർ തങ്ങൾക്ക് പുറംതിരിഞ്ഞു നിന്നില്ലെന്നും, അവർ ഒരു വെള്ളി മെഡലിനപ്പുറം തങ്ങളുടെ യാത്രയെയും പോരാട്ടത്തെയുമാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ സ്റ്റാൻഡുകളിലേക്ക് നോക്കിയപ്പോൾ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച കുടുംബങ്ങളെയും, ഞങ്ങളോടൊപ്പം സ്വപ്നം കണ്ട ആളുകളെയും, ഞങ്ങളോടൊപ്പം കരഞ്ഞ ആളുകളെയും ഞാൻ കണ്ടു. ആ സ്നേഹം ഏതൊരു ട്രോഫിയേക്കാളും വലുതാണ്. ഈ ജേഴ്സിയുടെ ഭാരവും എന്റെ രാജ്യത്തിന്റെ സ്നേഹവും എനിക്ക് അനുഭവപ്പെട്ടതിനാലാണ് ഞാൻ കരഞ്ഞത്."
ചിലപ്പോൾ ഫുട്ബോൾ ഒരു മികച്ച അന്ത്യം നൽകുമെന്നും, മറ്റുചിലപ്പോൾ വേദനാജനകമായ അധ്യായങ്ങൾ സമ്മാനിക്കുമെന്നും മെസ്സി ഓർമ്മിപ്പിച്ചു. എന്നാൽ ട്രോഫികൾ ഉയർത്തുന്നതിലൂടെ മാത്രമല്ല മഹത്വം അളക്കപ്പെടുന്നതെന്നും, ഹൃദയം തകർന്നുപോകുമ്പോൾ നമ്മൾ എങ്ങനെ തിരികെ നിൽക്കുന്നു എന്നതിലൂടെയാണ് അതറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
"ഒരു ലോകകപ്പ് ഫൈനലിൽ തോറ്റതിന് ശേഷം അർജന്റീന എന്റെ പേര് പാടുന്നത് കേൾക്കുന്നത്... അത് മറ്റൊരു തരത്തിലുള്ള വിജയമായിരുന്നു. ആ നിമിഷം ഞാൻ എന്നേക്കും എന്നോടൊപ്പം കൊണ്ടുപോകും," വികാരാധീനനായി മെസ്സി പറഞ്ഞു നിർത്തി.