സുവിശേഷത്തിന് വേണ്ടി ജ്വലിക്കണം, ക്രിസ്തുവിന്റെ സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമ: ലെയോ പാപ്പ

​​​​​​​

 
LEO


വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിനു സാക്ഷികളായിരിക്കുക എന്നതാണ് നമ്മുടെ കടമയെന്നും, അല്ലെങ്കില്‍ ക്രൈസ്തവ ജീവിതത്തില്‍ അപകടം ഉണ്ടാകുമെന്നും ലെയോ പതിനാലാമന്‍ പാപ്പ. 


വത്തിക്കാന്‍ പോലീസ് സേനയായ, ജെന്‍ദാര്‍മെരിയയുടെ സ്വര്‍ഗീയ മധ്യസ്ഥനായ, വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാളിനോട് അനുബന്ധിച്ചു, ഒക്ടോബര്‍ അഞ്ചാം തീയതി ഞായറാഴ്ച വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്മാതാവിന്റെ ഗ്രോട്ടോയുടെ സമീപം അര്‍പ്പിച്ച വിശുദ്ധ ബലിയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സുവിശേഷത്തിനു വേണ്ടി ജ്വലിക്കുന്ന ഹൃദയത്തിനു നാം ഉടമകളാകണമെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി.

വത്തിക്കാന്റെ സമാധാനപാലകര്‍ എന്ന നിലയില്‍, അംഗങ്ങള്‍ ചെയ്യുന്നത് കേവലം ഒരു തൊഴില്‍ മാത്രമല്ല. മറിച്ച് അത് സഭയുടെ നന്മയ്ക്കുവേണ്ടിയുള്ള സേവനമാണ്, സുവിശേഷത്തിന്റെ സാക്ഷ്യമാണ്. അതിനാല്‍ ജീവിത മാതൃക നല്‍കുവാന്‍ ഒരിക്കലും മടികാണിക്കരുത്. 

വിവേകപൂര്‍ണ്ണവും ആത്മവിശ്വാസമുള്ളതുമായ സാന്നിധ്യം അപരന് സുരക്ഷിതത്വവും കരുതലും അനുഭവിക്കുവാന്‍ ഇടയാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

നിയമത്തിന്റെ ശക്തി ഉപയോഗിച്ചുകൊണ്ട് ആധിപത്യം സ്ഥാപിക്കാന്‍ മുതിരരുതെന്നും, അധികാരത്തെ പ്രീതിപ്പെടുത്താതെ കാരുണ്യത്തിന്റെ വക്താക്കളാകുവാനും പാപ്പ പോലീസ് സേനയോട് നിര്‍ദ്ദേശിച്ചു.


സ്വാതന്ത്ര്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതിജ്ഞയാണ് സേനയുടെ ഭാഗമെന്ന നിലയില്‍ ഓരോ നിയമപാലകരും എടുത്തിരിക്കുന്നത്. അത് ദൈവത്തിനും സഭയ്ക്കും മുമ്പാകെയുള്ള 'അതെ' എന്ന സ്ഥിരീകരണമാണ്. 

ജീവിതത്തിലെ സന്തോഷങ്ങള്‍ക്കും, പരീക്ഷണങ്ങള്‍ക്കും ഇടയില്‍ എല്ലായ്‌പോഴും വിശ്വാസം വര്‍ദ്ധിക്കുവാന്‍ അനുവദിക്കണമെന്നും പാപ്പ പറഞ്ഞു. സേനയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളെയും പാപ്പ നന്ദിയോടെ അഭിവാദ്യം ചെയ്തിരിന്നു.
 

Tags

Share this story

From Around the Web