ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം. ഇന്ത്യക്കായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍. ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പ്രത്യേക വിമാനത്തില്‍ രാത്രി 11.30 ന് ദില്ലിയിലെത്തും

 
air india


ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യക്കായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍. ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും. വിദ്യാര്‍ഥികളുള്‍പ്പെട്ട ആദ്യ സംഘം രാത്രി 11.30 ന് ദില്ലിയിലെത്തിയേക്കും. ഇറാനിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഇറാന്‍ അടച്ചിട്ടിരുന്ന വ്യോമാതാര്‍ത്തി തുറന്നത്.

1000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പ്രത്യേക വിമാനത്തില്‍ ഘട്ടം ഘട്ടമമായി ഇന്ത്യയിലെത്തിക്കും. ഓപ്പറേഷന്‍ സിന്ധു എന്ന ദൗത്യത്തിലൂടെ രണ്ട് ദിവസമായി വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാണ് നീക്കം. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി വഴി ഏകോപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ഇറാനില്‍നിന്ന് കരമാര്‍ഗം അര്‍മേനിയയില്‍ എത്തിച്ച 110 ഓളം വിദ്യാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ദില്ലിയിലെത്തിച്ചിരുന്നു. ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാരെ ഉടന്‍ ഇന്ത്യയില്‍ എത്തിക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഇസ്രായേലിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Tags

Share this story

From Around the Web