ഇസ്രയേലില്‍ കന്യാസ്ത്രീക്ക് നേരെ ആക്രമണം നടത്തിയ പ്രതിയ്ക്ക് മാനസിക ചികിത്സയ്ക്ക് വിധിച്ച് കോടതി

 
israyel



ജെറുസലേം: ഇസ്രായേലില്‍ കന്യാസ്ത്രീക്ക് നേരെ ആക്രമണം നടത്തിയ പ്രതിയ്ക്ക് മാനസികാരോഗ്യ ചികിത്സയ്ക്ക് വിധിച്ച് കോടതിയുടെ ഉത്തരവ്. ആക്രമണസമയത്ത് മാനസികരോഗാവസ്ഥയിലായിരുന്നതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്താനാവില്ലെന്ന ജില്ലാ സൈക്യാട്രിസ്റ്റിന്റെ വിലയിരുത്തല്‍ പരിഗണിച്ച്, പ്രതിയായ യോന ഷ്രൈബറെ ജെറുസലേം മജിസ്ട്രേറ്റ് കോടതി ജഡ്ജി ഒഫിര്‍ ടിഷ്ലര്‍ കുറ്റവിമുക്തനാക്കുകയായിരിന്നുവെന്ന് ഇഡബ്ല്യുടിഎന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്യാസ്ത്രീക്ക് നേരെയുള്ള ആക്രമണം നടത്താന്‍ ഷ്രൈബറിന്റെ മാനസികാവസ്ഥ എങ്ങനെ കാരണമായി എന്നതിനെക്കുറിച്ച് കൃത്യമായ തെളിവുകളില്ലെന്ന് പരിശോധനയില്‍ നിരീക്ഷിച്ചെങ്കിലും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ രോഗത്തിന്റെ സ്വാധീനമുണ്ടായതായി കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫ്രഞ്ച് ബൈബിള്‍ ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സ്‌കൂളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീയ്ക്കു നേരെ ആക്രമണമുണ്ടായത്. ഏപ്രില്‍ 28-നുണ്ടായ ആക്രമണത്തില്‍ കന്യാസ്ത്രീയുടെ മുഖത്തിനാണ് പരിക്കേറ്റത്.

വംശീയ ആക്രമണമാണെന്നു പോലീസ് അന്ന് ആശങ്ക പ്രകടിപ്പിച്ചിരിന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വൈദികരും കന്യാസ്ത്രീകളും കിഴക്കന്‍ ജെറുസലേമിലെ പള്ളികളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തു വംശീയ ആക്രമണം വ്യാപകമാണെന്ന ആരോപണം ചര്‍ച്ചയായതിനിടെയാണ് ഈ ആക്രമണം നടന്നത്.

Tags

Share this story

From Around the Web