ആഫ്രിക്കയില്‍ വ്യാപിച്ച് ഇസ്‌ളാമിക തീവ്രവാദി സംഘടനകള്‍; ആക്രമണ ഇരകളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവര്‍


 

 
is is


അബൂജ: ആഫ്രിക്കയിലെ തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തിയ നരഹത്യയില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി പുതിയ റിപ്പോര്‍ട്ട്. ആഫ്രിക്ക സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (അഇടട) സമീപകാലത്തു പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരാണ്. 


2025 ജൂണ്‍ അവസാനം വരെ 22,000-ത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ക്രൈസ്തവരാണ്. 


2023 മുതല്‍ അക്രമത്തില്‍ 60 ശതമാനം വര്‍ധനവുണ്ടായതായി സംഘടന ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ടവരില്‍ പകുതിയും മാലി, നൈജീരിയ, ബുര്‍ക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

സഹേല്‍ മേഖലയില്‍ അക്രമത്തിന്റെ വേഗതയും വ്യാപ്തിയും റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന് സൈനിക ഭരണകൂടങ്ങള്‍ക്ക് കീഴിലുള്ള മാധ്യമ നിയന്ത്രണങ്ങളെ ഉദ്ധരിച്ച് സംഘടന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി.

 സഹേലിലെ 80 ശതമാനത്തിലധികം മരണങ്ങള്‍ക്കും ജമാഅത്ത് നുസ്രത്ത് ഉല്‍-ഇസ്ലാം വ അല്‍-മുസ്ലിമിന്‍ (ജെഎന്‍ഐഎം) ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഉത്തരവാദികള്‍. ഇപ്പോള്‍ ബുര്‍ക്കിന ഫാസോയുടെ പകുതിയും ഇവരാണ് നിയന്ത്രിക്കുന്നത്.

സൊമാലിയയില്‍, അല്‍ ഷബാബിന്റെ ആക്രമണങ്ങളെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ആറായിരത്തിലധികം പേരുടെ ജീവന്‍ നഷ്ട്ടപ്പെടുന്നതിന് കാരണമായി. അതേസമയം ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ സൊമാലിയ (ഐഎസ്എസ്) മേഖലയില്‍ വലിയ ഭീഷണിയായി തുടരുന്ന സാഹചര്യവുമുണ്ട്. 

അക്രമം കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കും വ്യാപിക്കുന്നുണ്ട്. സമീപകാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്, വിശുദ്ധ കുര്‍ബാനയ്ക്കിടെ 43 വിശ്വാസികളെ കൊലപ്പെടുത്തിയിരിന്നു. 

ആഫ്രിക്കയിലുടനീളമുള്ള ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നേരെ വിവിധ ഇസ്‌ളാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെ അടിവരയിടുന്നതാണ് പഠനഫലം.

Tags

Share this story

From Around the Web