ഫ്രാന്‍സ് - ഇസ്രയേല്‍ ബന്ധം വഷളാകുന്നു? പാരീസ് എയര്‍ഷോയില്‍ നാല് സ്റ്റാളുകള്‍ക്ക് പൂട്ട്

 
ISRAYEL


ഫ്രാന്‍സ്: ഫ്രാന്‍സിലെ പാരീസ് എയര്‍ഷോയില്‍ നിന്ന് നാല് പ്രമുഖ ഇസ്രയേലി കമ്പനികളുടെ സ്റ്റാന്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ഫ്രാന്‍സ് ഉത്തരവിട്ടു. ആക്രമണാത്മക ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് കമ്പനികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. ഫ്രാന്‍സിന്റെ നീക്കത്തെ ഇസ്രയേല്‍ അപലപിച്ചു. ഇത് പരമ്പരാഗത സഖ്യകക്ഷികള്‍ തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്.

ആക്രമണാത്മകമോ കൈനറ്റിക് ആയുധങ്ങളോ പ്രദര്‍ശന സ്റ്റാന്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഫ്രഞ്ച് സുരക്ഷാ ഏജന്‍സിയുടെ നിര്‍ദ്ദേശം ഇസ്രയേലി സ്ഥാപനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഫ്രഞ്ച് അധികൃതര്‍ സ്റ്റാന്‍ഡുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായതെന്ന് ഈ വിഷയവുമായി ബന്ധമുള്ള ഒരു സ്രോതസ്സ് റോയിട്ടേഴ്‌സിനോട് വ്യക്തമാക്കി.

പാരീസ് എയര്‍ഷോയില്‍ എല്‍ബിറ്റ് സിസ്റ്റംസ്, റാഫേല്‍, ഐഎഐ, യുവിഷന്‍ എന്നീ പ്രമുഖ ഇസ്രയേലി കമ്പനികളുടെ സ്റ്റാന്‍ഡുകളാണ് അടച്ചുപൂട്ടിയത്. എന്നാല്‍, ഹാര്‍ഡ്വെയര്‍ പ്രദര്‍ശനത്തിലില്ലാത്ത മൂന്ന് ചെറിയ ഇസ്രയേലി സ്റ്റാന്‍ഡുകളും ഒരു ഇസ്രായേലി പ്രതിരോധ മന്ത്രാലയ സ്റ്റാന്‍ഡും തുറന്ന് പ്രവര്‍ത്തിച്ചു.

 ഇസ്രയേലിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായ ഫ്രാന്‍സ്, ഗാസയിലെയും മറ്റ് വിദേശ സൈനിക ഇടപെടലുകളിലെയും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ ക്രമേണ കടുത്ത നിലപാട് സ്വീകരിക്കുന്നതിന്റെ സൂചനയായാണ് ഈ നടപടിയെ കാണുന്നത്.
 

Tags

Share this story

From Around the Web