ക്രിസ്തീയത - സമാധാനത്തിന്റെ മൂര്‍ത്തീഭാവമാണോ?

 
 cross-2


'അവന്‍ നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു' (എഫേസോസ് 2:14)


ഉത്ഭവ പാപം മൂലം നിത്യ നാശത്തില്‍ ആണ്ടുപോയ മനുഷ്യരേ വീണ്ടെടുക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തത് അവിടുന്ന് തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആദത്തിന്റെ പാപം മൂലം അധപതിച്ച മനുഷ്യര്‍ക്ക് വീണ്ടും ഒരു പുതുജന്മം നല്കാന്‍ ക്രിസ്തു പീഡനങ്ങള്‍ ഏറ്റുവാങ്ങി. 


അവിടുന്നാണ് പിതാവുമായ് നമ്മളെ അനുരജ്ഞനപെടുത്തിയത്; വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, 'പാപം വര്‍ദ്ധിച്ചിടത്ത്, കൃപ അതിലേറെ വര്‍ദ്ധിച്ചു' (റോമ.5:20). ഒരിക്കല്‍ പാപത്താല്‍ മൃതരായ നാമൊരുരത്തര്‍ക്കും പുനര്‍ജീവന്‍ നല്കാന്‍ അവിടുത്തെ മരണം വേണ്ടി വന്നു.


 കുരിശു മരണത്തിലെ ത്യാഗം സമാധാനത്തിനു മറുവിലയായി കൊടുത്ത് ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് തന്റെ ശരീരത്തിലെ മുറിവുകള്‍ ശിഷ്യര്‍ക്ക് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് ' സമാധാനം നിങ്ങളോടെ കൂടെ' (യോഹ.20:20).

ഇത്‌കൊണ്ട് തന്നെ ക്രിസ്തീയത എന്ന് പറയുന്നത് അവിടുത്തെ അചഞ്ചലമായ സ്‌നേഹം എന്നു പറയാന്‍ സാധിയ്ക്കും. യേശുക്രിസ്തുവില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ദത്തെടുക്കപെട്ട മക്കള്‍ ആണ് നമ്മള്‍ എന്ന അവബോധം, നമ്മിലെ വൈരാഗ്യത്തിന്റെയും, വിദ്വേഷത്തിന്റെയും, പകയുടെയും തിന്മയുടെ സ്വാധീനങ്ങളെ ഇല്ലാതാക്കുന്നു. അത് ഒരു പിതാവിന്റെ മക്കള്‍ എന്ന തലത്തിലേക്കും സ്‌നേഹത്തിലേക്കും നമ്മളെ നയിക്കുന്നു.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, റോം, 23.01.1994)

Tags

Share this story

From Around the Web