അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഔദ്യോഗികമായി സമ്മതിച്ച് ഇറാന്‍



 
teharan



ടെഹ്‌റാന്‍: അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചുവെന്ന് ഇറാന്‍ ഔദ്യോഗികമായി സമ്മതിച്ചു. ബുധനാഴ്ച അല്‍ ജസീറയോട് സംസാരിച്ച ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗെയ്, അമേരിക്കന്‍ ആക്രമണത്തില്‍ ആണവ കേന്ദ്രങ്ങള്‍ ''ഗുരുതരമായി നശിച്ചുവെന്ന്'' സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ അല്ലെങ്കില്‍ വ്യാപ്തി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബഗെയ് വ്യക്തമാക്കിയില്ല. ഇപ്പോഴും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ വെളിപ്പെടുത്തല്‍, പെന്റഗണിന്റെ രഹസ്യാന്വേഷണ വിഭാഗമായ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വന്നത്.

പെന്റഗണിന്റെ റിപ്പോര്‍ട്ടില്‍ അമേരിക്കന്‍ ആക്രമണങ്ങള്‍ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചില്ലെന്നും, ആണവ പരിപാടി താല്‍ക്കാലികമായി മാത്രം വൈകിപ്പിച്ചുവെന്നും വ്യക്തമാക്കിയിരുന്നു.

അമേരിക്കന്‍ ആക്രമണത്തില്‍ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയിരുന്നുവെങ്കിലും, സെന്‍ട്രിഫ്യൂജുകള്‍ ഉള്‍പ്പെടെയുള്ള ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ വലിയതോതില്‍ നിലനില്‍ക്കുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Tags

Share this story

From Around the Web