ഗള്‍ഫില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍, നാശനഷ്ടം പരിഹരിക്കാന്‍ ഇറാന്റെ വിദേശ ആസ്തികള്‍ തന്നെ ഉപയോഗിക്കാന്‍ നീക്കങ്ങളുമായി യുഎസ്

 
TRUMP

ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്ക. കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഇറാന്റെ വിദേശ ആസ്തികള്‍ തന്നെ ഉപയോഗിക്കാന്‍ യു.എസ് നീക്കം ശക്തമാക്കുന്നു.

ഇറാനിയന്‍ നടപടികളുടെ ഫലമായി ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ഇതിനകം ഉണ്ടായ ചെലവുകള്‍ വിലയിരുത്താന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇറാന്റെ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതും ഇറാന് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദം ഏല്‍പ്പിക്കുന്നുണ്ട്.

നോബിടെക്‌സ് ഉള്‍പ്പെടെയുള്ള ഇറാന്റെ വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സേഞ്ചുകളെയാണ് അമേരിക്ക ലക്ഷ്യം വച്ചിരിക്കുന്നത്. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥശ്രമങ്ങളുമായി പാകിസ്ഥാന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്നുള്ള ഉന്നത മന്ത്രി ശനിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെത്തി.

Tags

Share this story

From Around the Web