ഇറാന്റെ ആക്രമണം. ഇസ്രായേലിലെ ക്രൈസ്തവ കുടുംബത്തിന് ദാരുണാന്ത്യം



 
IRAN


ജെറുസലേം: ഇറാന്‍ ഇസ്രായേലിനു നേരെ നടത്തുന്ന പ്രതികാര ആക്രമണങ്ങളില്‍ വടക്കന്‍ ഇസ്രായേലില്‍ നിന്നുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗങ്ങളും ക്രൂരമായി കൊല്ലപ്പെട്ടു.


 ഇസ്രായേലിലെ ക്രിസ്ത്യന്‍ - മുസ്ലീം പട്ടണമായ തമ്രയിലേക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് ക്രൈസ്തവ വിശ്വാസികളായ മനാര്‍ ഖത്തീബ്, അവരുടെ രണ്ട് പെണ്‍മക്കളായ 20 വയസ്സുള്ള ഹാല, 13 വയസ്സുള്ള ഷാദ, മനാറിന്റെ സഹോദര ഭാര്യ എന്നിവര്‍ കൊല്ലപ്പെട്ടത്. 


ഹാലയുടെയും ഷാദയുടെയും മൂന്നാമത്തെ സഹോദരിയും പിതാവ് രാജാ ഖത്തീബും മാത്രമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.


ഏറെ സ്വപ്നത്തോടെ ജീവിച്ച രണ്ട് പെണ്‍മക്കളെയും ഭാര്യയെയുമാണ് ഇല്ലാതാക്കിയതെന്ന് രാജാ ഖത്തീബ് ഇസ്രായേലി മാധ്യമമായ '12 ന്യൂസി'നോട് പറഞ്ഞു. തന്റെ പെണ്‍മക്കള്‍ പൂക്കള്‍ പോലെയായിരുന്നു. എന്റെ മകള്‍ ഷാദ (13), മൂത്തവള്‍ ഹാല (20), ഹൈഫ സര്‍വകലാശാലയില്‍ നിയമം പഠിക്കുകയായിരുന്നു. എന്നെപ്പോലെ ഒരു അഭിഭാഷകയാകാന്‍ അവള്‍ ആഗ്രഹിച്ചു. 


എന്റെ ഇളയ മകള്‍ ഹാല, എട്ടാം ക്ലാസില്‍ മാത്രം പഠിക്കുന്നു. പാവം പെണ്‍കുട്ടി. അവര്‍ മൂന്നുപേരും മരിച്ചു, എന്റെ സഹോദരന്റെ ഭാര്യയും. വീട് മുഴുവന്‍ തകര്‍ന്നു. തനിക്ക് തന്റെ കുടുംബം നഷ്ടപ്പെട്ടുവെന്നും എങ്കിലും അവര്‍ സ്വര്‍ഗ്ഗീയ സന്നിധിയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരത്തില്‍ നിരവധി ആളുകളാണ് ഇരു രാജ്യങ്ങളിലും നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.


 

Tags

Share this story

From Around the Web