ആണവായുധത്തില്‍ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ. ഈവര്‍ഷം മാത്രം 8പോര്‍മുനകള്‍ കൂട്ടി ചേര്‍ത്തു. കൈയ്യിലുള്ളത് 180 പോര്‍മുനകള്‍

 
nuclear war

 ന്യൂഡല്‍ഹി:ആണവായുധ ശേഖരത്തില്‍ പാകിസ്താനെ മറികടന്ന് ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പാകിസ്താന്റെ ശേഖരത്തിലുള്ള 170 ആണവ പോര്‍മുനകളെ അപേക്ഷിച്ച് ഇന്ത്യക്ക് നിലവില്‍ 180 ആണവ പോര്‍മുനകളുണ്ട്. 


2025-ല്‍ എട്ട് പോര്‍മുനകള്‍ കൂടി ചേര്‍ത്താണ് ഇന്ത്യ ആണവശേഖരം വിപുലമാക്കിയത്. പ്രവര്‍ത്തനക്ഷമമായ ഈ ആയുധങ്ങള്‍ വിന്യസിക്കാന്‍ തയ്യാറായവയാണ്. പാകിസ്താന് ഈ വര്‍ഷം ഒരു ആണവപോര്‍മുന പോലും കൂട്ടിച്ചേര്‍ക്കാനായില്ല.

1966-ല്‍ സ്ഥാപിതമായ സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(ടകജഞക) സംഘര്‍ഷം, ആയുധ നിയന്ത്രണം, ആയുധങ്ങള്‍, നിരായുധീകരണം എന്നിവയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്വതന്ത്ര സ്ഥാപനമാണ്. 


ഇന്ത്യ പുതിയ വിക്ഷേപണ സംവിധാനങ്ങളുടെ വികസനം തുടരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള കാനിസ്റ്ററുകളില്‍ നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലുള്ള മിസൈലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ കര, വ്യോമ, നാവികശേഷിയെ വൈവിധ്യവല്‍ക്കരിക്കുന്നതില്‍ ദ്രുതഗതിയിലാണ് മുന്നോട്ടുപോവുന്നത്. കൂടുതല്‍ പണം നിക്ഷേപിക്കുന്നു, പാകിസ്താനുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിന് കൂടുതല്‍ വിശ്വസനീയവും അതിജീവിക്കാന്‍ സാധ്യതയുള്ളതുമായ പ്രത്യാക്രമണ ശേഷിയുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന് തുടര്‍ച്ചയായാണ് ഈ വെളിപ്പെടുത്തലുകള്‍ വരുന്നത്.   


റിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്ത്  ഒമ്പത് ആണവശക്തികളിലായി 12,241 ആണവ പോര്‍മുനകളുണ്ട്. ഇവയില്‍ 3,912 എണ്ണം വിന്യസിച്ച നിലയിലാണ്. ശേഷിച്ച 9,614 എണ്ണം അതതു രാജ്യങ്ങളുടെ ശേഖരത്തിലും. ലോകമെമ്പാടുമുള്ള ആണവ പോര്‍മുനകളില്‍ 90 ശതമാനത്തിന്റെയും ഉടമകള്‍ അമേരിക്കയും റഷ്യയുമാണ്. ചൈനയ്ക്ക് 600 ആണവ പോര്‍മുനകളുണ്ട്, അതില്‍ 24 എണ്ണം വിന്യസിച്ച നിലയിലാണ്.

ചൈനയും ഇന്ത്യയും അതിവേഗം ആണവശക്തികളായി ഉയര്‍ന്നുവരുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍, ഇന്ത്യ സുസ്ഥിരവും ശ്രദ്ധാപൂര്‍വ്വവുമായ പാതയാണ് പിന്തുടരുന്നതെന്ന് SIPRI റിപ്പോര്‍ട്ട് പറയുന്നു.
 

Tags

Share this story

From Around the Web