യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം റദ്ദാക്കി

 
palm sunday

ജെറുസലേം: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുത്തുക്കൊണ്ടിരിന്ന ജെറുസലേമിലെ ഓശാന ഞായര്‍ പ്രദിക്ഷണം റദ്ദാക്കി.

 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒലിവുമലയില്‍ നിന്ന് ജെറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായര്‍ ഘോഷയാത്ര ഒഴിവാക്കുകയാണെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റാണ് അറിയിച്ചിരിക്കുന്നത്.

 ഇതിന് പകരം മറ്റൊരു സ്ഥലത്ത് നഗരത്തിനായുള്ള പ്രാര്‍ത്ഥന നടത്തുമെന്നും ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് ??കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല പ്രഖ്യാപിച്ചു.

സംഘര്‍ഷവും സമീപ ദിവസങ്ങളിലെ ആക്രമണങ്ങളും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മൂലം കാര്യമായ പുരോഗതിക്ക് ഒരു സൂചനയും നല്‍കുന്നില്ലായെന്നും മറ്റ് ക്രൈസ്തവ സഭകളുമായി ചേര്‍ന്ന് രക്ഷയുടെ കേന്ദ്ര രഹസ്യം എങ്ങനെ ആഘോഷിക്കാമെന്ന് വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വിശുദ്ധ വാരാഘോഷങ്ങള്‍ സംബന്ധിച്ചു കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് അസാധ്യമാണെന്നും കര്‍ദ്ദിനാള്‍ പിസബല്ല അടിവരയിട്ടു.

എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ആഘോഷങ്ങള്‍ നടക്കില്ലെന്ന് ഇതിനകം വ്യക്തമാണ്. എന്നിരുന്നാലും, പാത്രിയാര്‍ക്കേറ്റിന്റെ ക്രൈസ്തവ ദേവാലയങ്ങള്‍ തുറന്നിരിക്കുമെന്നും, പ്രാര്‍ത്ഥനയും ഈസ്റ്റര്‍ ആചരണത്തില്‍ വിശ്വാസികളുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് ഇടവക വൈദികരും മറ്റും പരമാവധി ശ്രമിക്കുമെന്നും ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web