നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ചില്ല . ക്രിസ്ത്യന്‍ നേതാക്കളെ കൂടുതല്‍ പരിഗണിച്ചു നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളിയെന്ന് കെ സുരേന്ദ്രന്‍

 
k surendran

തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ചില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ക്രിസ്ത്യന്‍ നേതാക്കളെ കൂടുതല്‍ പരിഗണിച്ചു നടത്തിയ തെരഞ്ഞെടുപ്പ് തന്ത്രം പാളിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭൂരിപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് പോയി. ഹിന്ദുത്വമാണ് പാര്‍ട്ടിയുടെ അടിസ്ഥാന ആശയം, അത് മറന്നു പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി വിഷയം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി വിഷയം സിപിഎം കൂടുതല്‍ ശക്തമാക്കും. ബിജെപി വികസനം മാത്രം പറഞ്ഞാല്‍ ഹിന്ദു വോട്ടുകള്‍ സിപിഎം കൊണ്ടുപോകും. ജമാഅത്തെ ഇസ്ലാമി- യുഡിഫ് ബന്ധത്തിനെതിരെ ശക്തമായ പ്രചരണം നടത്തണം എന്നും അദ്ദേഹം പറഞ്ഞു.

കോര്‍ കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖറിനെതിരെ വി മുരളീധരപക്ഷവും ശബ്ദമുയര്‍ത്തി. പുതിയ നേതൃത്വം രാഷ്ട്രീയം സംസാരിക്കുന്നില്ലെന്നും വികസനം മാത്രം പറഞ്ഞാല്‍ കേരളത്തില്‍ വിലപോവില്ലെന്നും പറയുന്നു. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരാന്‍ സംസ്ഥാന അധ്യക്ഷന് സാധിക്കുന്നില്ല. അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാനാകില്ലെന്നും വി മുരളീധരപക്ഷം പറഞ്ഞു.
 

Tags

Share this story

From Around the Web