മധ്യപ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും ഹിന്ദുത്വ ശക്തികളുടെ പീഡനം. പാസ്റ്ററുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത നാല് പേരെ നഗ്‌നരാക്കി നടത്തിച്ചു

 
united christians forum


ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ മതപരിവര്‍ത്തനമാരോപിച്ച്  വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ക്രൂര പീഡനമഴിച്ചുവിട്ട് ഹിന്ദുത്വ ശക്തികള്‍. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപ്പാനഗര്‍ ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

 പാസ്റ്റുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് ദളിത് വിഭാഗത്തില്‍ പെട്ട് ക്രൈസ്തവ വിശ്വാസികളായ നാല് യുവാക്കളെ നഗ്‌നരാക്കി നടത്തിച്ച സംഭവമാണ് പുറത്ത് വന്നിട്ടുള്ളത്. 150ലധികം വരുന്ന തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ഈ ഹീനകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം 22ന് ഞായറാഴ്ച നേപ്പാ നഗറിലെ പാസ്റ്ററായ ഗൊഖാരിയ സോളങ്കിയുടെ വീട്ടില്‍ രാത്രി നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ ഈ നാല് ദലിത് യുവാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഇവരെ നഗ്നരായി നടത്തിച്ചുള്ള ശിക്ഷ നടപ്പാക്കിയത്.

 തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ഇരച്ചു കയറി പ്രാര്‍ത്ഥനക്കെത്തിയവരെ അടിച്ചോടിക്കുകയായിരുന്നു. പാസ്റ്റര്‍ സോളങ്കിയടക്കം നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മര്‍ദ്ദന ശേഷം അക്രമികള്‍ തങ്ങളെ പിടികൂടി വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി തെരുവിലൂടെ നടത്തിച്ചതായി പാസ്റ്റര്‍ ഗൊഖാരിയ സോളങ്കി പറഞ്ഞു. 

ഇതിന് ശേഷം തൊട്ടടുത്ത ക്ഷേത്രത്തിന് മുന്നില്‍ കൊണ്ട് പോയി വിഗ്രഹത്തിന് മുന്നില്‍ തൊഴുത് നിര്‍ത്തിച്ചു. ഇവരെ നഗ്‌നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് പാസ്റ്റര്‍ അടക്കമുള്ളവര്‍ക്കെതിരെ മത പരിവര്‍ത്തന ആരോപണമാണ് ഹിന്ദുത്വശക്തികള്‍ ഉന്നയിച്ചിട്ടുള്ളത്. ഇവര്‍ പൊലീസില്‍ ഏല്‍പ്പിച്ച് മൂന്ന് പേരെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ചെയ്തിരിക്കുകയാണ്. 

ജയിലായവരുടെ ജാമ്യത്തിനായി ശ്രമിക്കയാണെന്നും, അക്രമികള്‍ക്കെതിരെ ജയിലിലായവരുടെ ഭാര്യമാര്‍ പൊലീസിലും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പാസ്റ്റര്‍ സോളങ്കി അറിയിച്ചു. 

ബി.ജെ.പിയുടെ ഭരണത്തില്‍ കീഴിലുള്ള മധ്യബ്രപദേശില്‍ രൈകസ്തവര്‍ക്കെതിരെ തുടരെ ആക്രമണമുണ്ടാകുന്നതില്‍ ക്രൈസ്തവ സമൂഹം ആശങ്കയിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ രണ്ട് മലയാളി കത്തോലിക്ക വൈദികരെ തല്ലിച്ചതച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടും ഇതുവരെ തുടര്‍നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  

വ്യാജ മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവരെ പൊലീസ് ജയിലിലാക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവ് കാഴ്ച്ചയായി മാറിയിട്ടുണ്ട്. നിരവധി പേരാണ് ഇത്തരത്തില്‍ ജയിലുകളിലുള്ളത്. ഇതിനെതിരെ പൊലീസിലോ ഭരണകൂട സംവിധാനങ്ങളിലോ പരാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് 18 ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നേതാക്കള്‍ പറയുന്നു.

ഈ വര്‍ഷത്തെ ആദ്യ അഞ്ചു മാസത്തിനിടയില്‍ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ 313 അതിക്രമങ്ങള്‍ ഉണ്ടായതായാണ് യു.സി.എഫിന്റെ(യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം) കണക്ക്. അതായത് പ്രതിദിനം ശരാശരി രണ്ട് ക്രിസ്ത്യാനികള്‍ വീതം രാജ്യത്ത് ആക്രമിക്കപ്പെടുന്നു എന്നാണ് യുസിഎഫിന്റെ ഹെല്‍പ്പ് ലൈനില്‍ ലഭിക്കുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്. 

ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ വേട്ട സ്ഥിരമായി നടക്കുന്നത്. ഭരണകൂട ഒത്താശയോടെയാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്.
 

Tags

Share this story

From Around the Web