മധ്യപ്രദേശില്‍ ഗോരക്ഷാ വാദികള്‍ യുവാവിനെ തല്ലിക്കൊന്നു. ഒരാളുടെ നില ഗുരുതരം. കേസെടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടന്ന് കുടുംബം

 
cow


 മധ്യപ്രദേശ്: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ വീണ്ടും ഗോരക്ഷാ തീവ്രവാദികളുടെ അഴിഞ്ഞാട്ടം. ഭോപ്പാലിലെ മെഹ്ഗാവ് ഗ്രാമത്തില്‍ ആണ് സംഭവം. പശുക്കളെ കൊണ്ടുപോകുന്നതിനിടെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ അക്രമിക്കൂട്ടം രണ്ട് മുസ്ലിം യുവാക്കളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. കന്നുകാലി വ്യാപാരിയായ ജുനൈദ് മരിച്ചു. ബന്ധുവും സഹായിയുമായ അര്‍മാന്റെ  നില ഗുരുതരമാണ്. 


 ജൂണ്‍ 5 ന് അര്‍ദ്ധരാത്രി നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആണ് ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണം ചര്‍ച്ചയായത്. ജുനൈദും അര്‍മാനും വിദിഷയില്‍ നിന്ന് ഭോപ്പാലിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നു.


അക്രമികള്‍ തന്നെ റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് പ്രചരിക്കുന്നത്. അടിയേറ്റ് വീണ ഇരകളില്‍ ഒരാള്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ, ദൈവത്തെ ഓര്‍ത്തു ഞങ്ങളെ രക്ഷിക്കണമേ എന്ന് അപേക്ഷിക്കുന്നത് കേള്‍ക്കാം. 20-025 പേര്‍ വരുന്ന സംഘം ആണ് ആക്രമിച്ചത്. അവര്‍ ഇരകളില്‍ നിന്ന് 2രണ്ട് ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു.                                                                        ആക്രമണത്തിന് ശേഷം പ്രാദേശിക ബജ്‌റംഗ്ദള്‍ നേതാവായ ധ്രുവ് ചതുര്‍വേദി ആക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ വാഹനത്തെ പിന്തുടരുമ്പോള്‍ അവര്‍ ഞങ്ങളെ ആക്രമിച്ചെന്നും പക്ഷെ ജീവന്‍ പണയപ്പെടുത്തി ഞങ്ങള്‍ പശുക്കളെ രക്ഷിച്ചു എന്നുമാണ് നേതാവിന്റെ അവകാശവാദം.


അതേസമയം ജുനൈദ് പശുക്കടത്ത് കാരന്‍ അല്ലെന്നു പിതാവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മകന്‍ നിരപരാധിയായിരുന്നു. അവന്‍ ഒരു തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ആള്‍ക്കൂട്ടത്തിന് അവനെ കൊല്ലാന്‍ ആരാണ് അവകാശം നല്‍കിയത്? പിതാവ് ചോദിച്ചു. എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് കുടുംബങ്ങള്‍ ആരോപിച്ചു.


സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റുചെയ്തു. കേസില്‍ ആകെ 12 പ്രതികള്‍ ആണുള്ളത്. എല്ലാവരും ആക്രമണം, വിദ്വേഷ കുറ്റകൃത്യം, പിടിച്ചുപറി തുടങ്ങിയ കേസുകളില്‍ മുമ്പും പ്രതി ചേര്‍ക്കപ്പെട്ടവരാണ്.
 

Tags

Share this story

From Around the Web