ഞാന്‍ നിങ്ങളോട് ഒപ്പമുണ്ട്. സഭ മുഴുവനും നിങ്ങളോട് അടുപ്പത്തിലാണ്. മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ

 
LEO

വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോടുള്ള തന്റെ അടുപ്പം പ്രകടിപ്പിച്ച് ലെയോ പതിനാലാമന്‍ പാപ്പ. കഴിഞ്ഞ ഞായറാഴ്ച ഡമാസ്‌കസിലെ മാര്‍ ഏലിയാസിന്റെ നാമധേയത്തിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പശ്ചിമേഷ്യന്‍ ക്രൈസ്തവര്‍ക്ക് തന്റെയും ആഗോള സഭ മുഴുവന്റെയും സാമീപ്യം ലെയോ പതിനാലാമന്‍ പാപ്പ ഉറപ്പുനല്‍കി. 


ഇന്നലെ ജൂണ്‍ 25 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയില്‍ സംസാരിക്കവേയാണ് മധ്യപൂര്‍വ്വേഷ്യയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്‌നങ്ങളെ പാപ്പ പരാമര്‍ശിച്ചത്.

'മധ്യപൂര്‍വദേശത്തെ ക്രിസ്ത്യാനികളോട്, ഞാന്‍ പറയുന്നു: ഞാന്‍ നിങ്ങളോട് ഒപ്പമുണ്ട്! സഭ മുഴുവനും നിങ്ങളോട് അടുപ്പത്തിലാണ്!' ലെയോ പാപ്പ വത്തിക്കാന്‍ ചത്വരത്തില്‍ തിങ്ങികൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി പറഞ്ഞു.


 വര്‍ഷങ്ങളായുള്ള സംഘര്‍ഷത്തിനും അസ്ഥിരതയ്ക്കും ശേഷവും സിറിയ ഇപ്പോഴും നേരിടുന്ന അഗാധമായ ദുര്‍ബലതയെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദാരുണമായ സംഭവമെന്നും പാപ്പ പറഞ്ഞു. അന്താരാഷ്ട്രസമൂഹം ഈ രാജ്യത്തില്‍നിന്ന് മുഖം തിരിക്കരുതെന്നും, സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തുകയും, സിറിയക്ക് ഐക്യദാര്‍ഢ്യത്തിന്റെതായ സഹായസഹകരണങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web