ശാന്തസ്വഭാവക്കാരിയായ അനില എങ്ങനെ കൊലയാളിയായി? അമേരിക്കയിലെ നടുക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലില്‍ ഈരാറ്റുപേട്ട

 
ANILA


അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മില്‍പിറ്റാസില്‍ മലയാളികളായ രണ്ട് യുവതികളെ സുഹൃത്തായ മലയാളി യുവതി കൊലപ്പെടുത്തിയ സംഭവം നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. 

മുടിക്കോട് സ്വദേശിനി അഞ്ജന (35), തിരുവനന്തപുരം സ്വദേശിനിയും കോട്ടയം കുറിച്ചി സ്വദേശിനിയുമായ ആനി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയല്‍ സ്വദേശിനിയായ അനിലയെ അമേരിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 28-ന് ഉച്ചയോടെയായിരുന്നു നാടിനെ ഞെട്ടിച്ച ദാരുണ സംഭവം. ഫ്‌ലാറ്റിലുണ്ടായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തി അനില കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വീട്ടില്‍ ആനിയെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തീവ്രമായ വിഷാദരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


അതേസമയം, തികച്ചും ശാന്തസ്വഭാവക്കാരിയും സൗമ്യുമായ അനില ഇത്രയും ക്രൂരമായ കൃത്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയാതെ നാട്ടുകാരും ബന്ധുക്കളും ഒരുപോലെ വിഷമത്തിലാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പും കൂട്ടുകാരികള്‍ ഒരുമിച്ച് ഓണാഘോഷങ്ങളിലും സിനിമ കാണാനും സന്തോഷത്തോടെ ഒത്തുകൂടിയിരുന്നു.

 ഒറ്റ രാത്രികൊണ്ട് ഇവരുടെ ജീവിതത്തിലുണ്ടായ മാറ്റത്തിന്റെ ഞെട്ടലിലാണ് കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും. സംഭവത്തില്‍ അമേരിക്കന്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story

From Around the Web