നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തെ എങ്ങനെ ശരിയായി വിനിയോഗിക്കാം?

 
mediatation



'എന്നാല്‍ സ്വാതന്ത്ര്യം തിന്മയുടെ ആവരണം ആക്കരുത്; മറിച്ച്, ദൈവത്തിന്റെ ദാസരെ പോലെ ജീവിക്കുവിന്‍' (1 പത്രോസ്സ് 2:16)


മിക്ക തൊഴില്‍ മേഖലകളിലെയും പ്രശ്‌നങ്ങളുടെ കാരണം 'എന്റെ വ്യക്തിസ്വാതന്ത്ര്യം' എന്ന നമ്മുടെ സംസ്‌കാരത്തിന്റെ തെറ്റായ നിര്‍വ്വചനം ആണ്. മറ്റൊരാളുടെ പ്രവര്‍ത്തികളെ, അതിന്റെ ഉദ്ദേശശുദ്ധി പരിഗണിക്കാതെ എതിര്‍ക്കുന്നതാണ് സ്വാതന്ത്ര്യമെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. 


ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുക എന്നത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആയി നാം കാണുന്നു. നമ്മുടെ ജന്മവാസനകളെയും, വികാരങ്ങളെയും നിയന്ത്രിക്കുന്നത് പോലും നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യ ലംഘനം ആണെന്നു നമ്മള്‍ കരുതുന്നു.

വാസ്തവത്തില്‍, സ്വാതന്ത്ര്യമെന്നു പറയുന്നത് പിരിമുറുക്കമോ, സമ്മര്‍ദങ്ങളോ ഇല്ലാതെ നല്ലത് തിരഞ്ഞെടുക്കുവാനുള്ള കഴിവാണ്. ശരിയേത്, തെറ്റേത് എന്ന് വിവേചിച്ച് നിര്‍ണ്ണയിക്കുവാനുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ വ്യക്തിസ്വാതന്ത്ര്യം.

 എന്നാല്‍, ഈ സ്വാതന്ത്ര്യം നമ്മള്‍ ദുര്‍വിനിയോഗം ചെയ്യാതിരിക്കുക. കാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം സ്വാതന്ത്ര്യം ദുര്‍ബ്ബലമാവുകയും, വ്യവസ്ഥിതികള്‍ക്ക് അടിമപെടാന്‍ കാരണമാകുന്നു. 

ധാര്‍മിക മൂല്യങ്ങളുടെ അതിര്‍വരമ്പുകള്‍ നമ്മള്‍ കൃത്യമായി നിശ്ചയിച്ചിരിക്കണം.

നമ്മള്‍ ചെയ്യുന്ന തിന്മയ്ക്കും, ചെയാതിരിക്കുന്ന നന്മയ്ക്കും, ദൈവസന്നിധിയില്‍ നാം കണക്ക് കൊടുത്തേ മതിയാകൂ. അത്‌കൊണ്ട് തന്നെ നമ്മിലെ ധാര്‍മ്മിക ബോധം ഒരുവട്ടം കൂടി പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു.

 നമ്മില്‍ സാമൂഹിക ഭദ്രതയും, നീതിയും നിലനില്‍ക്കണമെങ്കില്‍ വ്യക്തിസ്വാതന്ത്ര്യം ശരിയായ വിധത്തില്‍ വിനിയോഗിക്കേണ്ടിയിരിക്കുന്നു.

 ഉല്പ്പത്തി പുസ്തകത്തിന്റെ ആദി താളുകളില്‍ എഴുതപ്പെട്ടിരിക്കുന്ന ആദത്തിന്റെ വ്യക്തിസ്വാതന്ത്ര്യ ദുര്‍വിനിയോഗം പോലെ ആവരുത് നമ്മുടെ ജീവിതം.

യേശു ക്രിസ്തുവിനാല്‍ വീണ്ടെടുക്കപ്പെട്ടവര്‍ ആയതു കൊണ്ട് നമ്മള്‍ സ്വതന്ത്രരും, ഉത്തരവാദിത്വം ഉള്ളവരും ആയിരിക്കണം. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ അഭ്യസ്സിപ്പിക്കേണ്ടിയിരിക്കുന്നു. 

ശരിയും തെറ്റുമെതെന്ന് യാഥാസ്ഥിക ബോധത്തോടെ തിരഞ്ഞെടുക്കാന്‍ നാം പഠിക്കണം. ദൈവത്തിന്റെ സൃഷ്ടികളായ നമ്മള്‍ അവിടുത്തേക്ക് അനുയോജ്യം അല്ലാത്തത് നിരാകരിക്കുകയും തള്ളികളയുകയും വേണം. 

ഒന്നു നാം മനസ്സിലാക്കിയേ തീരൂ, യേശുക്രിസ്തുവിന്റെ കുരിശുമരണവും അവിടുത്തെ വീണ്ടെടുപ്പുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ചിന്തകളുടെയും വേരും അടിസ്ഥാനവും.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, യു എസ്സ് എ, 11.10.1987)


 

Tags

Share this story

From Around the Web