പ്രത്യാശയാണ് പരിശുദ്ധ മറിയത്തിന്റെ സുവിശേഷസാക്ഷ്യജീവിതത്തിനു ശക്തി നല്‍കിയത്: പാപ്പാ

​​​​​​​

 
liyo papa 23



വത്തിക്കാന്‍:ദൈവം തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന വിശ്വാസത്തിലൂടെ പരിശുദ്ധ മറിയം പ്രത്യാശയെന്ന പുണ്യത്തിനു സാക്ഷ്യം വഹിച്ചുവെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പോംപൈയിലെ മാതാവിന്റെ ജപമാല തിരുനാളിനോടനുബന്ധിച്ച് ദൊമൂസ് ഓസ്ട്രേലിയയിലെ ദേവാലയത്തില്‍ നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്കു, ലിയോ പതിനാലാമന്‍ പാപ്പാ കാര്‍മ്മികത്വം വഹിച്ചുകൊണ്ട്, വചന സന്ദേശം നല്‍കി. 


ഈ പ്രത്യാശയാണ് സുവിശേഷത്തിനുവേണ്ടി തന്റെ ജീവിതം സ്വമേധയാ വിട്ടുകൊടുക്കുവാനും ദൈവഹിതത്തിന് സ്വയം പൂര്‍ണ്ണമായും സമര്‍പ്പിക്കാനും അവള്‍ക്ക് ശക്തിയും ധൈര്യവും നല്‍കിയതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

 ഗര്‍ഭത്തില്‍ ഉരുവാകുന്നതിനു മുന്‍പ് തന്നെ മറിയത്തിന്റെ ഹൃദയത്തിലാണ്   ക്രിസ്തു ഉരുവായതെന്നു പറയപ്പെടുന്നത്. ദൈവത്തോടുളള അവളുടെ ദൈനംദിന വിശ്വസ് തതയെ ഊന്നിപ്പറയുന്നുവെന്നു പാപ്പാ പറഞ്ഞു. ദൈവം തന്റെ ജനത്തെ എങ്ങനെ എപ്പോള്‍ രക്ഷിക്കുമെന്ന് മറിയത്തിനു കൃത്യമായി അറിയില്ലായിരുന്നുവെങ്കിലും തന്റെ ജനത്തെ അവന്റെ പദ്ധതി അനുസരിച്ച് രക്ഷിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ദൈവഹിതത്തിനു കീഴ് വഴങ്ങിക്കൊണ്ട് ജീവിച്ച വ്യക്തിയായിരുന്നുവെന്നു പാപ്പാ മറിയത്തെ ചൂണ്ടികാണിച്ചു. 

 ക്ഷമയും സ്ഥിരോത്സാഹവും കൈമുതലാക്കിക്കൊണ്ട് ദൈവത്തെ വിശ്വസിച്ചു മുന്‍പോട്ടു പോകേണ്ടവരാണ് നാമെന്നും പാപ്പാ എടുത്തുപറഞ്ഞു.

പാപത്തിലേക്കുള്ള അടിമത്തത്തില്‍നിന്ന് മാത്രം  നമ്മെ വീണ്ടെടുക്കാനല്ല മറിച്ച് അവനോട് 'അതെ' എന്നു പറയാന്‍ നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമാക്കാനാണ് യേശു വന്നതെന്നു പറഞ്ഞ പാപ്പാ അതിനു ഏറ്റവും വലിയ മാതൃക പരിശുദ്ധ അമ്മ തന്നെയാണെന്നും കൂട്ടിച്ചേര്‍ത്തു. 

 'നമ്മെ കൂടാതെ നമ്മെ സൃഷ്ടിച്ച ദൈവത്തിനു നമ്മെ കൂടാതെ നമ്മെ രക്ഷിക്കുക അസാധ്യമാണെന്നുള്ള വിശുദ്ധ അഗസ്റ്റിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. 

അതിനാല്‍ പരിശുദ്ധ അമ്മയെപ്പോലെ കൃപയുടെ ജീവിതം നയിച്ചുകൊണ്ട് രക്ഷയുടെ പദ്ധതിക്ക് നമ്മുടെ പങ്കു നല്‍കിക്കൊണ്ട് അവനുമായി സഹകരിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
 

Tags

Share this story

From Around the Web